Quantcast
Channel: DC Books
Viewing all 31623 articles
Browse latest View live

താങ്ങാവുന്നതും താങ്ങ് ആവുന്നതുമായ വിദ്യാഭ്യാസം

$
0
0

Thangavunna-vidhyabhyasamപഠനഭാരം കൊണ്ടും പുസ്തകഭാരം കൊണ്ടും അദ്ധ്വാനഭാരം കൊണ്ടും സംഘര്‍ഷഭാരം കൊണ്ടും ഇന്നത്തെ വിദ്യാഭ്യാസം കുട്ടികള്‍ക്ക് താങ്ങാവുന്നതിലും അധികമായിരിക്കുന്നു. എന്നിട്ടും ഈ വിദ്യാഭ്യാസം നേടിയവരില്‍ ഭൂരിപക്ഷത്തിനും അവരുടെ രക്ഷിതാക്കള്‍ക്കും ഇത് ജീവിതത്തില്‍ ഒരു താങ്ങ് ആവുന്നുമില്ല. നമുക്ക് താങ്ങാവുന്നതും ജീവിതത്തില്‍ എല്ലാ ഘട്ടത്തിലും താങ്ങ് ആവുന്നതുമായ ഒരു വിദ്യാഭ്യാസത്തേക്കുറിച്ച് ചിന്തിക്കുന്ന പുസ്തകമാണ് താങ്ങാവുന്ന വിദ്യാഭ്യാസം.

മുഴുവന്‍ സമയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി പാലക്കാട് ജില്ലയിലെ അഗളിക്കടുത്ത് കഴിയുന്ന ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും ചേര്‍ന്നാണ് താങ്ങാവുന്ന വിദ്യാഭ്യാസം എന്ന പുസ്തകം രചിച്ചത്. കെട്ടിമേച്ചിലുകള്‍ അധിമകാവുകയും ഒട്ടും കാതലില്ലാതാവുകയും ചെയ്ത കെട്ട വിദ്യാഭ്യാസരീതിയെ തച്ചുടയ്ക്കാനായി സര്‍ക്കാര്‍ സര്‍വ്വീസില്‍ അധ്യാപകരായിരുന്ന ഇരുവരും ജോലി രാജിവെച്ച് ആരംഭിച്ച സാരംഗ് എന്ന വിദ്യാലയത്തിന്റെ മാതൃകകളാണ് ഈ പുസ്തകത്തിലൂടെ ഇരുവരും പങ്കുവെയ്ക്കുന്നത്.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ഉള്ളടക്കവും മാര്‍ഗ്ഗവും മാറണമെന്നാണ് ഗ്രന്ഥകര്‍ത്താക്കളുടെ അഭിപ്രായം. ഒപ്പം അധ്യാപകരുടെ കാഴ്ചപ്പാടിലും കുട്ടികളോടുള്ള സമീപനത്തിലും വിദ്യാലയങ്ങളുടെ ഘടനയിലും മാറ്റം വേണം. സ്വജീവിതത്തില്‍ ആവിഷ്‌കരിച്ചും വിജയിപ്പിച്ചും കാട്ടിയ വിദ്യാഭ്യാസ പദ്ധതിക്ക് കൂടുതല്‍ പ്രചാരത്തിനായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു ഇരുവരും.

thangavunna-vidyabhyasamതാങ്ങാനാവാത്ത സമ്മര്‍ദ്ദങ്ങളുടെയും സംഘര്‍ഷങ്ങളുടെയും സൃഷ്ടിയാണ് ഇന്നത്തെ സമൂഹമെന്നും ഈ വിദ്യാഭ്യാസരീതി കൊണ്ടാണ് ഒരു കുറ്റവാളിക്കൂട്ടമായി നമ്മുടെ സമൂഹം മാറിയതെന്നും പുസ്തകം ചൂണ്ടിക്കാട്ടുന്നു. കാല്‍ നൂറ്റാണ്ടുകാലത്തെ വിദ്യാഭ്യാസ പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ട പദ്ധതിയാണ് താങ്ങാവുന്ന വിദ്യാഭ്യാസം എന്ന പുസ്തകത്തില്‍ അവതരിപ്പിക്കുന്നത് എന്നത് ഇതിന്റെ വിശ്വാസ്യതയേറ്റുന്നു.

2005ല്‍ ആണ് താങ്ങാവുന്ന വിദ്യാഭ്യാസം വായനക്കാരെ തേടിയെത്തിയത്. അത്യന്തം ജനകീയമായിത്തീര്‍ന്ന പുസ്തകത്തിന് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ക്ക് നല്‍കിവരുന്ന ജി.കുമാരപിള്ള അവാര്‍ഡ് 2006ല്‍ ലഭിച്ചു. പുസ്തകത്തിന്റെ ആറാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.

ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും ചേര്‍ന്നെഴുതിയ കളിപ്പാഠങ്ങള്‍, കുഞ്ച്‌രാമ്പള്ളം എന്നീ പുസ്തകങ്ങളും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

The post താങ്ങാവുന്നതും താങ്ങ് ആവുന്നതുമായ വിദ്യാഭ്യാസം appeared first on DC Books.


മുഖ്യമന്ത്രിയെ രണ്ടു ദിവസത്തിനകം അറിയാമെന്ന് പിണറായി വിജയന്‍

$
0
0

PINARAYIമുഖ്യമന്ത്രിയെ രണ്ടു ദിവസത്തിനകം അറിയാമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കാര്യങ്ങള്‍ ഇപ്പോള്‍ പറായാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാഹചര്യമൊരുക്കി കൊടുത്തത് കോണ്‍ഗ്രസാണെന്നും അവര്‍ക്ക് കേരളത്തില്‍ മാന്യതയുണ്ടാക്കി കൊടുത്തതും കോണ്‍ഗ്രസാണെന്നും പിണറായി ആരോപിച്ചു.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം പ്രകാശ് കാരാട്ടും ചര്‍ച്ചക്കായി വെള്ളിയാഴ്ച കേരളത്തില്‍ എത്തും. ഇവരുമായി ചര്‍ച്ചനടത്തിയ ശേഷമാകും മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത്. വി.എസിന് മുഖ്യമന്ത്രി പദമല്ലെങ്കില്‍ പിന്നെ എന്ത് സ്ഥാനം കൊടുക്കുമെന്ന ആശങ്കയിലാണ് സി.പി.എം നേതൃത്വം. പാര്‍ട്ടി നിര്‍ദേശിക്കുന്ന പദവി വി.എസ് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.

The post മുഖ്യമന്ത്രിയെ രണ്ടു ദിവസത്തിനകം അറിയാമെന്ന് പിണറായി വിജയന്‍ appeared first on DC Books.

കണ്ണൂരിലെ നാല് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

$
0
0

ldfധര്‍മടത്ത് സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂരിലെ നാല് പഞ്ചായത്തുകളില്‍ മെയ്20ന് ഹര്‍ത്താല്‍. കോട്ടയം, വേങ്ങാട്, പിണറായി, ധര്‍മടം എന്നീ പഞ്ചായത്തുകളിലാണ് സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയതിരിക്കുന്നത്. ഉച്ചക്ക് രണ്ടുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

അതിനാല്‍ ജില്ലയില്‍ നടത്താനിരുന്ന ആഹ്ലാദ പ്രകടനങ്ങളും പാര്‍ട്ടി ഉപേക്ഷിച്ചിട്ടുണ്ട്. ആഹ്ലാദപ്രകടനങ്ങള്‍ ഒഴിവാക്കി വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കണമെന്ന് എം.വി. ജയരാജന്‍ ആവശ്യപ്പെട്ടു. അതേസമയം തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയിലും എന്‍ഡിഎ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

The post കണ്ണൂരിലെ നാല് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ appeared first on DC Books.

വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ ക്രിസ്തുമത ചരിത്രം

$
0
0

Chisthyanikalവസ്തുനിഷ്ഠവും നിഷ്പക്ഷവുമായ ഒരു ക്രിസ്തുമത ചരിത്രം മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഈ കുറവ് പരിഹരിച്ചുകൊണ്ട് മലയാളത്തിലെ മത ചരിത്രരചനയില്‍ പുതിയ ഒരു വഴിവെട്ടിത്തുറക്കുന്ന പുസ്തകമാണ് ബോബി തോമസിന്റെ ക്രിസ്ത്യാനികള്‍: ക്രിസ്തുമതത്തിനൊരു കൈപുസ്തകം. യഹൂദരുടെ പ്രാചീന ദൈവാരാധനകളില്‍ തുടങ്ങി, യേശുവിലൂടെയും പിന്നീടുണ്ടായ വ്യവസ്ഥാപിത ക്രിസ്തുമത സാമ്രാജ്യങ്ങളിലൂടെയും കേരള ക്രൈസ്തവരുടെ ചരിത്രത്തില്‍ വരെയെത്തിനില്‍ക്കുന്ന വിശദവും സൂക്ഷ്മവും സമഗ്രവുമായ പുസ്തകമാണിത്.

മതത്തെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ മാറിനിന്ന് നിരീക്ഷിക്കാവുന്ന മലയാളത്തിലെ ആദ്യത്തെ വിമര്‍ശനാത്മക സമ്പൂര്‍ണ്ണ ക്രിസ്തുമത ചരിത്രമാണ് ക്രിസ്ത്യാനികള്‍: ക്രിസ്തുമതത്തിനൊരു കൈപുസ്തകം. 2016 ജനുവരിയിലാണ് ഈ കൃതി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ ഇതിന്റെ രണ്ടാമത് പതിപ്പും പുറത്തിറങ്ങിയിരിക്കുകയാണ്.

‘വിശ്വാസവും ചരിത്രവും മിത്തും എല്ലാം ക്രിസ്തുമതത്തിലും ഇഴ ചേര്‍ന്നു കിടക്കുകയാണ്. ഇതിലെ നിഗൂഢതകളെ അഴിച്ചു പരിശോധന നടത്താം. എന്നാല്‍ യുക്തിവാദപരമായ ഒരു വേര്‍തിരിച്ചെടുക്കല്‍ അര്‍ത്ഥരഹിതമാണ്. കാരണം, മതം എല്ലാക്കാലത്തെയും ഏറ്റവും വലിയ സത്യമാണ്. അത് എക്കാലത്തേയും ഏറ്റവും വലിയ സാമൂഹിക സ്ഥാപനമാണ്’ എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം ബോബി തോമസ് എഴുതിയിരിക്കുന്നത്.

ഹവ്വയും ആദമും ജീവന്റെ വൃക്ഷവും മുതല്‍ സൃഷ്ടിയുടെ തുടക്കം മുതല്‍ പ്രതിപാദിക്കുന്ന മരുഭൂമിയില്‍ വഴികാട്ടിയവന്‍, ദൈവത്തിന്റ മകന്‍, കുരിശുയുദ്ധങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന കുരിശും വാളും, കേരളത്തിലേക്ക്‌ക്രിസ്ത്യാനികള്‍ എത്തപ്പെട്ട ചരിത്രം പറയുന്ന നസ്രാണികളുടെ ലോകം, ലത്തീന്‍ കത്തോലിക്കര്‍ christianikal-christumathathinoru-kaippusthakamഎന്നിങ്ങനെ നാലുഭാഗങ്ങളിലായാണ് ക്രിസ്തുമതചരിത്രത്തിന്റെ നാള്‍വഴികള്‍ ക്രിസ്ത്യാനികള്‍: ക്രിസ്തുമതത്തിനൊരു കൈപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പംതന്നെ സാമൂഹ്യവും രാഷ്ട്രീയവുമായ അടിയൊഴുക്കുകളും ബോബി തോമസ് സൂക്ഷ്മായി രേഖപ്പെടുത്തുന്നുണ്ട്.

യഹൂദമത ചരിത്രത്തില്‍ നിന്നും കിളിര്‍ത്ത അതിദുര്‍ബലമായ ഒരു ശാഖ കഠിനമായ പ്രാതികൂല്യങ്ങളെ അതിജീവിച്ച് അതിമഹത്തായൊരു ജീവിതരീതിയായി പരിണമിക്കുന്ന ചരിത്രം പാണ്ഡിത്യം തീര്‍ത്തും ഒഴിവാക്കി ലളിതമായ ഭാഷയിലാണ് പത്രപ്രവര്‍ത്തകനായ ബോബി തോമസ് എഴുതിയിരിക്കുന്നത്.

The post വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ ക്രിസ്തുമത ചരിത്രം appeared first on DC Books.

പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

$
0
0

pinarayiപിണറായി വിജയന്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകും. എ.കെ.ജി സെന്ററില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്‍ന്ന നേതാവ് പ്രകാശ് കാരാട്ടും പങ്കെടുത്ത സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പിണറായിയെ മുഖ്യമന്ത്രിയാക്കാന്‍ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു.

നിലവില്‍ പി.ബി അംഗമാണ് പിണറായി വിജയന്‍. മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായ ശേഷം ആലപ്പുഴ സമ്മേളനത്തിലാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. മുമ്പ് നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിഎസ് എതിര്‍പ്പൊന്നും അറിയിക്കാതെ എകെജി സെന്ററില്‍ നിന്നു മടങ്ങി.വി.എസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടെ എല്‍.ഡി.എഫ് ചെയര്‍മാന്‍ പദവി നല്‍കുന്ന കാര്യം പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്.

The post പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും appeared first on DC Books.

മണല്‍മഞ്ഞയില്‍ നിന്ന് ഇലപ്പച്ചയിലേക്ക്

$
0
0

Manal-Manjaബഹ്‌റൈന്റെ പ്രവാസഭൂമിക ഒട്ടേറെ മികച്ച സാഹിത്യ സംരംഭങ്ങള്‍ക്ക് നായകത്വം വഹിച്ചിട്ടുള്ളതാണ്. ബെന്യാമിന്‍, ജയചന്ദ്രന്‍, മനോഹരന്‍ വി പേരകം, ഇ.വി.രാജീവന്‍, ബിജു ബാലകൃഷ്ണന്‍ തുടങ്ങി ഒട്ടനവധി എഴുത്തുകാര്‍ അവിടെനിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രവാസികളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ എഴുത്തിന്റെ ലോകത്തേക്ക് വരികയും, അവര്‍ സാഹിത്യ കൂട്ടായ്മകള്‍ക്ക് രൂപം നല്‍കുകയും, അവരില്‍ നിന്ന് ശ്രദ്ധേയമായ രചനകള്‍ ഉണ്ടാവുകയും ചെയ്യുന്ന കാലഘട്ടമാണിത്.

സാഹിത്യത്തെ ഏറെ സ്‌നേഹിക്കുന്ന ഒരു സംഘം വായനക്കാരുടെ കൂട്ടായ്മയാണ് ബഹ്‌റൈനിലെ അക്ഷരക്കൂട്ടം. തൊഴില്‍ തേടി അന്യനാട്ടിലെത്തിയ മലയാളി സമൂഹത്തിനുള്ളില്‍ നടക്കുന്ന വായനയുടെയും സാഹിത്യ സംരംഭങ്ങളുടെയും പ്രത്യക്ഷമെന്നോണം ഏതാനും കഥകളുമായി അക്ഷരക്കൂട്ടം ആസ്വാദകസമക്ഷം എത്തുകയാണ്. പ്രവാസകഥയുടെ വ്യത്യസ്ത അനുഭവമണ്ഡലങ്ങള്‍ രേഖപ്പെടുന്ന പുസ്തകത്തിന്റെ പേര് മണല്‍മഞ്ഞയില്‍ നിന്ന് ഇലപ്പച്ചയിലേക്ക്. അനില്‍ വേങ്കോട് ആണ് പുസ്തകത്തിന്റെ എഡിറ്റര്‍.

അക്ഷരകൂട്ടം കൂട്ടായ്മയിലെ ആദ്യകാല സാന്നിധ്യം കൂടിയായ ബെന്യാമിന്റെ ഒരു കഥയടക്കം പത്ത് കഥകളാണ് മണല്‍മഞ്ഞയില്‍ നിന്ന് ഇലപ്പച്ചയിലേക്ക് എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുസ്തകങ്ങള്‍ സംസ്‌കാരമാണെന്നും ഒരു സാംസ്‌കാരിക വിനിമയത്തിന്റെ കവാടത്തിലാണ് താനിരിക്കുന്നതെന്നും കരുതുന്ന പണിക്കരേട്ടന്‍ എന്ന പുസ്തകക്കടക്കാരന്റെ കഥയാണ് ബെന്യാമിന്റെ കഥയായ ‘പുസ്തകശാല’ പറയുന്നത്. നവവ്യാപാരതന്ത്രങ്ങള്‍ക്ക് മുന്നില്‍ തോറ്റ് കാലഹരണപ്പെടുന്ന അയാളുടെ ദുര്‍വിധി ഏതൊരു വായനക്കാരനെയും ഉലയ്ക്കും.

ടെലിവിഷന്‍ ചാനലുകള്‍ രതിയ്ക്കും നര്‍മ്മത്തിനും വേണ്ടി മനുഷ്യജീവിതങ്ങളിലേക്ക് കടന്നുകയറുന്ന സാംസ്‌കാരിക ക്രൂരതകളെയാണ് ‘നോണ്‍ വെജിറ്റേറിയന്‍ ബുഫേ’ എന്ന കഥയില്‍ ജയചന്ദ്രന്‍ ചിത്രീകരിക്കുന്നത്. ഹോങ്കോങ്ങുകാരിയായ ഭാര്യയുമൊത്ത് മധുവിധു ആഘോഷിക്കാന്‍ കേരളത്തിലെത്തുന്ന ജോ എന്ന ചെറുപ്പക്കാരന്റെ കഥയാണ് സുധീശ് രാഘവന്റെ ‘ഹോങ്കോങ്’.

manal-majayil-ninnu-elapachayilekkuസ്ത്രീയുടെ ഇന്ത്യന്‍ അവസ്ഥകളാണ് ശ്രീദേവി മേനോന്റെ ‘സന്താനകാണ്ഡം’. വാര്‍ദ്ധക്യം, ഒറ്റപ്പെടല്‍, മരണം എന്നിവയിലൂടെയാണ് ഷബിനി വാസുദേവിന്റെ ‘മൃതമനുഷ്യനും ചില തത്ത്വചിന്തകളും’ സഞ്ചരിക്കുന്നത്. ദാമ്പത്യം ഒരു കൂരയ്ക്കുള്ളില്‍ സൃഷ്ടിക്കുന്ന രണ്ട് ലോകങ്ങളുമായാണ് മിനേഷ് രാമനുണ്ണിയുടെ ‘മാര്‍ച്ച് 31’ന്റെ വരവ്.

ആടുജീവിതത്തിലെ നജീബിനെ ബെന്യാമിനു മുന്നിലെത്തിച്ച സുനില്‍ മാവേലിക്കര ‘സിറ്റൗട്ട്’ എന്ന കഥയിലൂടെ പറയുന്നത് നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികളുടെ വിഹ്വലതകളാണ്. പ്രശസ്ത ബ്ലോഗറും യാത്രികനുമായ സജിമാര്‍ക്കോസിന്റെ ‘സ്‌നേഹിതന്‍’, കെ.ജയകൃഷ്ണന്റെ ‘അടിമ’, ഫിറോസ് തിരുവത്രയുടെ ‘വള്ളിക്കെട്ടന്‍’ എന്നിവയും എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുന്ന കഥകളാണ്.

 

The post മണല്‍മഞ്ഞയില്‍ നിന്ന് ഇലപ്പച്ചയിലേക്ക് appeared first on DC Books.

ആചാര്യ നരേന്ദ്രഭൂഷണിന്റെ ജന്മവാര്‍ഷികകദിനം

$
0
0

22വേദപണ്ഡിതനും വാഗ്മിയും പ്രസാധകനുമായിരുന്ന ആചാര്യ നരേന്ദ്രഭൂഷണ്‍ മുണ്ടന്‍ കാവില്‍ പുല്ലുപറമ്പില്‍ വീട്ടില്‍ കൃഷ്ണപിള്ളയുടേയും തങ്കമ്മയുടേയും മകനായി 1937 മേയ് 22നു ചെങ്ങന്നൂരില്‍ ജനിച്ചു. കല്ലിശ്ശേരി ഹൈസ്‌ക്കൂളിലും ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജിലുമായുള്ള പഠനത്തിനു ശേഷം പത്രപ്രവര്‍ത്തനവും മറ്റു ജോലികളും ചെയ്തു.

റെയില്‍വേയിലെ ജോലി ഉപേക്ഷിച്ചാണു അദ്ദേഹം തന്റെ മേഖലയായ വേദപഠനത്തിലേക്ക് തിരിയുന്നത്. വേദങ്ങള്‍ ഗുരുകുലരീതിയില്‍ പഠിക്കുവാന്‍ അദ്ദേഹം ഹരിയാനയിലെ ഹിസ്സാര്‍ മഹാവിദ്യാലയത്തില്‍ എത്തുകയും അവിടുത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിയായി മാറുകയും ചെയ്തു. അവരിടെ നിന്നും വിദ്യാരത്‌ന, വിദ്യാഭൂഷണ്‍, ആചാര്യ ബിരുദങ്ങള്‍ നേടി.

1970ല്‍ മലയാളത്തിലെ ഏക വൈദികദാര്‍ശനിക പ്രസിദ്ധീകരണമായ ആര്‍ഷ നാദം മാസിക ആരംഭിച്ച അദ്ദേഹം ധാരാളം കൃതികള്‍, തര്‍ജ്ജമകള്‍, വ്യാഖ്യാനങ്ങള്‍ എന്നിവ കൊണ്ട് വൈദിക സാഹിത്യത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. ആര്യഭാരതി ത്രിഭാഷാ മാസിക, വേദനാദം മാസിക എന്നിവയുടെ പത്രാധിപര്‍, ആര്‍ഷനാദം മാസികയുടെ പ്രസാധകനും മുഖ്യ പത്രാധിപരും, ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഋഗ്വേദം ഭാഷാഭാഷ്യത്തിന്റെ എഡിറ്റര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഉപനിഷത്ത് ഭാഷ്യങ്ങള്‍ (കേനം, ഈശം, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം, ഐതരേയം, തൈത്തിരീയം,ബൃഹദാരണ്യകം), വേദാധികാര നിരൂപണ വ്യാഖ്യാനം, വേദപര്യടനം(തര്‍ജമ), പുരൂരവസ്സും ഉര്‍വശിയും, ദേവതകളുടെ വൈദികസങ്കല്‍പം, വേദഗീതാമൃതം,  യോഗേശ്വരനായ ശ്രീകൃഷ്ണന്‍, മതവും യുക്തിയും, വൈദികസാഹിത്യചരിത്രം, ആചാരഭാനു, വിഗ്രഹാരാധന, മതങ്ങളുടെ ഉത്ഭവകഥ, ഉപാസന, മഹാമൃത്യുഞ്ജയം, പരലോകവും പുനര്‍ജന്മവുംഅയോദ്ധ്യയിലെ ശ്രീരാമന്‍, യാഗപരിചയം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 2010 നവംബര്‍ 16ന് അദ്ദേഹം അന്തരിച്ചു.

The post ആചാര്യ നരേന്ദ്രഭൂഷണിന്റെ ജന്മവാര്‍ഷികകദിനം appeared first on DC Books.

നിങ്ങളുടെ ഈ ആഴ്ച (മെയ് 22 മുതല്‍ 28 വരെ)

$
0
0

Astrologyഅശ്വതി
കുടുംബത്തില്‍ ശ്രേയസും സന്തോഷവും വര്‍ധിക്കും. വിവാഹാദി മംഗളകര്‍മങ്ങള്‍ നടക്കും. പലവിധത്തിലുള്ള നേട്ടങ്ങള്‍ വന്നുചേരും. ഭൂമി സംബന്ധമായി ആദായമുണ്ടാകും. നിങ്ങളുടെ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ വന്നു ചേരുന്നതിന്റെ ചില സൂചനകള്‍ കാണാനുണ്ട്. ഗൃഹത്തില്‍ വച്ച് ഈശ്വരപ്രീതികരവും രാജയോഗപ്രദവുമായ അനുഷ്ഠാനകര്‍മങ്ങള്‍ നടക്കും. സാമ്പത്തികപുരോഗതിയുണ്ടാകും.

ഭരണി
സ്ഥാനമാനങ്ങള്‍ ലഭിക്കും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉയര്‍ന്ന സ്ഥാനലബ്ധിയുണ്ടാകുന്നതാണ്. വിദേശയാത്രകള്‍ക്കും തൊഴിലിനുമുള്ള അവസരങ്ങള്‍ വന്നുചേരും. വാഹനം വാങ്ങുന്നതിനും പുതിയ ഭവനത്തില്‍ പ്രവേശിക്കുന്നതിനുമുള്ള സാഹചര്യമുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് ഉദ്ദേശിക്കുന്ന രീതിയില്‍ പുരോഗതിയുണ്ടാകുന്നതാണ്.

കാര്‍ത്തിക
ജീവിതകാര്യങ്ങളില്‍ കൂടുതലായി ക്ലേശപരിശ്രമങ്ങള്‍ ആവശ്യമായി വന്നേക്കാം. തൊഴില്‍രംഗത്ത് പരിവര്‍ത്തനങ്ങളും പലവിധ അസ്വസ്ഥതകളും ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. വിദ്യാഭ്യാസം ചെയ്യുന്നവര്‍ക്ക് പുരോഗതിയും ലക്ഷ്യപ്രാപ്തിയും ഉണ്ടാകുന്നതാണ്. വ്യവഹാരകാര്യങ്ങളില്‍ ഇടപെടുന്നവര്‍ വളരെ സൂക്ഷിക്കുക. യാത്രാവസരങ്ങളില്‍ വളരെ ജാഗ്രതപാലിക്കേണ്ടതാണ്.

രോഹിണി
കുടുംബത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായേക്കാം. സംഭാഷണത്തില്‍ ശരിയായി മിതത്വം ശീലിക്കുക. അതിനാല്‍ വളരെ ശ്രദ്ധാജാഗ്രതകള്‍ പുലര്‍ത്തുക. ഒരു സൂര്യരാശിപ്രശ്‌നത്തിലൂടെ വസ്തുതകള്‍ ശരിയായി അറിഞ്ഞ് വേണ്ടതു ചെയ്യുക. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കും. കര്‍മരംഗത്ത് പുരോഗതി കൈവരിക്കും. പുതിയ തൊഴില്‍ മേഖലകളിലേക്ക് പ്രവേശിക്കുന്നതിനു ശ്രമിക്കും.

മകയിരം
നൂതനസംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഉദ്യോഗരംഗത്തും വ്യാപാരരംഗത്തും ഉന്നതിയും ധനലാഭങ്ങളും ഉണ്ടാകുന്നതാണ്. ആരോഗ്യം നല്ലനിലയില്‍ തുടരും. രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജയവും സ്ഥാനപ്രാപ്തിയും ഉണ്ടാകും. വിദേശയാത്ര, തൊഴില്‍ ഇവയ്ക്കു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. വിദേശത്തു തൊഴില്‍ ചെയ്യുന്നവര്‍ക്ക് വളരെ നേട്ടങ്ങളുണ്ടാകും.

തിരുവാതിര
കൂടുതല്‍ വിസ്തൃതിയും സൗകര്യങ്ങളുമുള്ള പുതിയ ഫഌറ്റ് വാങ്ങുന്നതിനു കഴിയും. നിങ്ങളുടെ ജീവിതത്തില്‍ വളരെ അതിശയകരമായ വഴിത്തിരിവിനു കാരണമാകാവുന്ന ഒരു പുതിയ ആത്മബന്ധമോ, ആചാര്യബന്ധമോ ഉടലെടുക്കുന്നതിനു സാധ്യതകാണുന്നു. കുടുംബജീവിതത്തില്‍ ചില പരിവര്‍ത്തനഘട്ടങ്ങളൊക്കെ ഉണ്ടാകുന്നതിനും സാധ്യതയുണ്ട് . കര്‍മരംഗത്ത് അസ്വസ്ഥതകള്‍ വര്‍ധിച്ചേക്കും.

പുണര്‍തം
ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം തുടങ്ങിയ പ്രയാസങ്ങള്‍ക്കു സാധ്യത. ദൂരദേശസഞ്ചാരത്തിനു സാധ്യതകാണുന്നു. യാത്രാക്ലേശം, അലച്ചില്‍, മന:ക്ലേശം ഇവയും ഉണ്ടാകുവാനിടയുണ്ട്. മാനസികസംഘര്‍ഷങ്ങള്‍ വര്‍ധിച്ചേക്കും. വ്യവഹാരങ്ങള്‍ പരാജയപ്പെടുന്നതിനു സാധ്യത. വിദേശത്തു തൊഴില്‍ ചെയ്യുന്നവര്‍ വളരെ സൂക്ഷ്മതപാലിച്ചില്ലെങ്കില്‍ ചില കേസുകളില്‍ അകപ്പെടുന്നതിനു സാധ്യതയുണ്ട്. കര്‍മരംഗത്ത് അസ്വസ്ഥതകള്‍ വര്‍ധിച്ചേക്കും.

പൂയം
ധനനഷ്ടങ്ങള്‍, അപ്രതീക്ഷിത പ്രതിസന്ധികള്‍ ഇവ ഉണ്ടായേക്കാം. രാശിവീഥിയില്‍ വളരെ ദേഷകരമായ ഒരു താരകയോഗമാണു കാണുന്നത്.
പൊതുവെ ഗുണദോഷസമ്മിശ്രഫലങ്ങള്‍ അനുഭവപ്പെടുന്നതാണ്. രാഷ്ട്രിയ പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് മത്സരവിജയവും സ്ഥാനപ്രാപ്തിയും ഉണ്ടാകുന്നതായി കാണുന്നു. ഉദ്ദേശിക്കുന്ന രീതിയില്‍ തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും. വിദേശയാത്രയും തൊഴിലും ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കും.

ആയില്യം
വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് അപൂര്‍വങ്ങളായ ചില നേട്ടങ്ങള്‍ വന്നുചേരും. ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. പുതിയ ഗൃഹോപകരണങ്ങള്‍ ധാരാളമായി വാങ്ങും. വിദ്യാര്‍ഥികള്‍ക്ക് ഉദ്ദേശിക്കുന്ന രീതിയില്‍ മികച്ച പുരോഗതിയുണ്ടാകും. ഏതു കാര്യത്തിലും ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ വന്നുചേരുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് ആഗ്രഹിക്കുന്ന രീതിയില്‍ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും ഉണ്ടാകുന്നതാണ്.

മകം
പുതിയ ഗൃഹനിര്‍മാണത്തിന് തുടക്കമിടും. തടസപ്പെട്ടു കിടന്നിരുന്ന കാര്യങ്ങള്‍ ഉടനെ നടക്കും. പലവിധ നേട്ടങ്ങള്‍ വന്നുചേരും. കര്‍മരംഗത്ത് നൂതനസംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. പുതിയ മേഖലയിലെ പ്രവര്‍ത്തനത്തിലൂടെ വളരെയധികം നേട്ടങ്ങള്‍ കൈവരിക്കുന്നതിനു സാധിക്കും. ഔദ്യോഗിക രംഗത്തുള്ളവര്‍ക്ക് സ്ഥാനക്കയറ്റവും കീര്‍ത്തിയും കൈവരുന്നതാണ്. സാമ്പത്തികനേട്ടങ്ങള്‍ കൂടുതലായി ഉണ്ടാകും. ഏതു കാര്യത്തിലും ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ വന്നുചേരുന്നതാണ്.

പൂരം
ഭൂമിസംബന്ധമായ ക്രിയവിക്രയത്തിലൂടെ കൂടുതല്‍ ലാഭവും കാര്യസാധ്യവും ഉണ്ടാകുന്നതാണ്. വാസസ്ഥാനത്തിന് മാറ്റമുണ്ടാകേണ്ട സമയമായിരിക്കും. കൂടുതല്‍ വലുതും സൗകര്യമുള്ളതുമായ പുതിയ ഗൃഹം വാങ്ങുന്നതിനു കഴിയുന്നതാണ്. ആരോഗ്യപരമായി ഉത്സാഹവും സന്തുഷ്ടികരമായ സ്ഥിതിയും ഉണ്ടാകുന്നതാണ്. പുതിയ ഗൃഹനിര്‍മാണം നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്ക് ഉടന്‍തന്നെ അതു പൂര്‍ത്തീകരിച്ച് താമസം തുടങ്ങുവാന്‍ കഴിയും.

ഉത്രം
പൊതുവെ ദോഷാധിക്യമുള്ള സമയമാണ്. സാമ്പത്തികനില പ്രതീക്ഷയ്ക്കനുസരിച്ച് ഉയരുകയില്ല. പുതിയ ചില കാര്യങ്ങളില്‍ ഏര്‍പ്പെട്ട് ധനനഷ്ടം വരാം. വിദ്യാഭ്യാസകാര്യങ്ങളില്‍ മന്ദതയും പ്രയാസങ്ങളും ഉണ്ടാകും. വിവാഹാലോചനകള്‍ നീണ്ടുപോകും. ആരോഗ്യപരമായ അസ്വസ്ഥതകള്‍ വര്‍ധിക്കും. കുടുംബത്തിലും ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തേക്കാം. സംസാരത്തില്‍ മിതത്വവും ആത്മനിയന്ത്രണവും ശീലിക്കുക.

അത്തം
ലഹരിവസ്തുക്കളുടെ ഉപയോഗത്തിലൂടെ പലവിധ അനര്‍ത്ഥങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതകാണുന്നു. സ്വജനകലഹം, ബന്ധുവിരോധം ഇവ ഉണ്ടായേക്കും. യാത്രാക്ലേശം, അലച്ചില്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ അനുഭവപ്പെടാം. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നതസ്ഥാനലബ്ധിയും അംഗീകാരവും ഉണ്ടായിവരും. കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. ആഗ്രഹിച്ചു പരിശ്രമിക്കുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയമുണ്ടാകും.

ചിത്തിര
പൊതുവെ ഗുണകരമായ കാലഘട്ടമാകുന്നു. ഏതു രംഗത്തായാലും തൊഴില്‍പരമായ ഉയര്‍ച്ചയും കാര്യസാധ്യതയും ധനപരമായ പുരോഗതിയും വന്നുചേരുന്നതാണ്. വിദേശതൊഴില്‍ നേടും. വിദേശത്തു കഴിയുന്നവര്‍ക്ക് ചില അസുലഭനേട്ടങ്ങളുണ്ടാകും. കുടുതല്‍ വിസ്തൃതമായ നൂതന ഗൃഹം വാങ്ങുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ തന്നെ ഉണ്ടാകുന്ന സമയമാണ് അടുത്തുവന്നുകൊണ്ടിരിക്കുന്നത്. പുണ്യക്ഷേത്രദര്‍ശനങ്ങള്‍, തീര്‍ഥാടനം, ആചാര്യബന്ധങ്ങള്‍ ഇവയൊക്കെ ഉണ്ടാകുന്നതിനു സാധ്യതകാണുന്നു.

ചോതി
പൊതുവെ ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭമാകുന്നു. രാഷ്ട്രീയ സാമൂഹികരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാര്യവിജയം, പുതിയ സ്ഥാനപ്രാപ്തി, അധികാരലബ്ധി ഇവയുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനൂകൂലകാലമാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ പുരോഗതി നേടുന്നതിനു സാധിക്കും. ഉന്നത വിദ്യാഭ്യാസരംഗത്ത് മുന്നേറുവാന്‍ കഴിയും. തൊഴില്‍രംഗത്ത് അസുലഭമായ നേട്ടങ്ങള്‍ കൈവരിക്കും.

വിശാഖം
ജീവിതത്തില്‍ വലിയ വഴിത്തിരിവുണ്ടാകും. അന്യനാടുകള്‍ ആശ്രയിച്ചു കഴിയുന്നവര്‍ക്ക് അപൂര്‍വമായ നേടങ്ങളുണ്ടാകുവാന്‍ സാധ്യത. സ്വദേശത്തേയ്ക്ക് ഒരു സന്ദര്‍ശനത്തിനും, ആ ഘട്ടത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമായേക്കാവുന്ന ഒരു നവീന ആചാരബന്ധമോ ആത്മബന്ധമോ ഉടലെടുക്കുന്നതിനും സാധ്യതകാണുന്നു. ഏതിനും, സൂര്യരാശി ഗ്രഹസ്ഥിതി പരിശോധിച്ച് വേണ്ടതു ചെയ്യുക.

അനിഴം
പൊതുവെ ഗുണകരമായ സമയമല്ല. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ വളരെ പ്രതിസന്ധികളെ നേരിടും. തൊഴില്‍പരമായി സ്വയം കൃതാനര്‍ത്ഥങ്ങളും അസ്വസ്ഥതകളും വര്‍ധിക്കും. ഇച്ഛാഭംഗം, ധനനഷ്ടം, മനോമാന്ദ്യം ഇവയൊക്കെ ഉണ്ടാകും. കുടുംബത്തില്‍ അസ്വസ്ഥതകളും അന്ത:ച്ഛിദ്രങ്ങളും ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. സംസാരത്തില്‍ മിതത്വവും ആത്മനിയന്ത്രണവും ശീലിക്കുക. വിദ്യാര്‍ഥികള്‍ വളരെ ശ്രദ്ധാപൂര്‍വം പരിശ്രമിച്ചില്ലെങ്കില്‍ പരാജയസാധ്യത കാണുന്നു.

തൃക്കേട്ട
വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് സര്‍വകാര്യത്തിലും പ്രത്യേക കരുതല്‍ ഉണ്ടായിരിക്കേണ്ടതാണ്. കേസു വ്യവഹാരങ്ങള്‍, നിയമനടപടികള്‍ ഇവയ്ക്കു വിധേയരാകാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത കൈക്കൊള്ളുക. പ്രവര്‍ത്തനമണ്ഡലത്തില്‍ അമിതമായ അധ്വാനഭാരവും, ക്ലേശങ്ങളും അനുഭവപ്പെടും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ അനുഭവപ്പെടും. യാത്രാക്ലേശവും അലച്ചിലും വര്‍ധിക്കും.

മൂലം
ഔദ്യോഗികരംഗത്ത് ശിക്ഷാനടപടിക്ക് വിധേയമാകുന്നതിനു സാധ്യതകാണുന്നു. വിദേശത്തു പ്രവര്‍ത്തിക്കുന്നവര്‍ ഇക്കാര്യത്തില്‍ സവിശേഷ ജാഗ്രത കാണിച്ചില്ലെങ്കില്‍ ദോഷാനുഭവങ്ങള്‍ വര്‍ധിച്ചേക്കാം. ജീവിതത്തില്‍ ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ പലതുമുണ്ടാകും. തൊഴില്‍രംഗത്ത് നൂതനസംരംഭങ്ങള്‍ തുടങ്ങും.

പൂരാടം
വിദേശത്ത് ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് വേഗത്തില്‍ അതു സാധിക്കുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവുമുണ്ടാകും. വിവാഹാദികാര്യങ്ങളില്‍ തീരുമാനമാകും. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ക്കും അവിടെ സ്വന്തം ബിസിനസ് ചെയ്യുന്നവര്‍ക്കും വളരെ അപൂര്‍വമായ സൗഭാഗ്യങ്ങള്‍ പലതുമുണ്ടാകുന്നതാണ്. വിദ്യാര്‍ഥികള്‍ വളരെ ശ്രദ്ധാപൂര്‍വം പരിശ്രമിച്ചില്ലെങ്കില്‍ പരാജയസാധ്യത കാണുന്നു.

ഉത്രാടം
വിദ്യാര്‍ഥികള്‍ക്ക് വളരെ ഗുണകരമായ കാലമാണ്. അനുകൂലമായ പുരോഗതി കൈവരിക്കുവാന്‍ കഴിയും. ഗൃഹനിര്‍മാണം ആഗ്രഹിക്കുന്നവര്‍ക്ക് അതു തുടങ്ങുന്നതിനു കഴിയും. അന്യദേശത്തുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ പുതിയ ഫഌറ്റ് വാങ്ങുവാന്‍ കഴിയും. സംസാരത്തില്‍ മിതത്വവും ആത്മനിയന്ത്രണവും ശീലിക്കുക.

തിരുവോണം
ഗൃഹത്തില്‍ വച്ച് ഈശ്വരപ്രീതികരവും രാജയോഗപ്രദവുമായ അനുഷ്ഠാനകര്‍മങ്ങള്‍ നടക്കും. സാമ്പത്തികപുരോഗതിയുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് വളരെ ഗുണകരമായ കാലമാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് മുന്നേറുവാന്‍ കഴിയും. ഉദ്ദേശിക്കുന്ന രീതിയില്‍ പുരോഗതി നേടുന്നതിനു സാധിക്കും. തൊഴില്‍രംഗത്ത് അസുലഭമായ നേട്ടങ്ങള്‍ കൈവരിക്കും.

അവിട്ടം
അന്യനാടുകള്‍ ആശ്രയിച്ചു കഴിയുന്നവര്‍ക്ക് അപൂര്‍വമായ നേടങ്ങളുണ്ടാകുവാന്‍ സാധ്യത. ജീവിതത്തില്‍ ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ പലതുമുണ്ടാകും.രാഷ്ട്രീയ സാമൂഹികരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാര്യവിജയം, പുതിയ സ്ഥാനപ്രാപ്തി, അധികാരലബ്ധി ഇവയുണ്ടാകും.വിദ്യാര്‍ഥികള്‍ക്ക് അനൂകൂലകാലമാണ്. പൊതുവേ നല്ല സമയാമാണ്.

ചതയം
ആരോഗ്യം തൃപ്തികരമായിരിക്കും. പുതിയ പ്രവര്‍ത്തനമേഖലകള്‍ക്കു രൂപരേഖ തയാറാകും. ഉപരിപഠനത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. അസുഖങ്ങള്‍ ഉണ്ടോ എന്ന അനാവശ്യമായ ആധി ഉപേക്ഷിക്കണം. കുടുംബസമേതം വിദേശത്ത് താമസിക്കാനുള്ള അനുമതിക്ക് അപേക്ഷ നല്‍കം.സമയബന്ധിതമായി വ്യത്യസ്ത പ്രവൃത്തികള്‍ ചെയ്തു തീര്‍ക്കാന്‍ അവസരം വന്നു ചേരും..

പൂരുട്ടാതി
ജീവിത പങ്കാളിയുടെ നിര്‍ദേശങ്ങള്‍ യാഥാര്‍ഥ്യങ്ങളോടു പൊരുത്തപ്പെടുന്നതിനാല്‍ സര്‍വാത്മനാ സ്വീകരിക്കും.പൂര്‍വികര്‍ അനുവര്‍ത്തിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ പിന്തുടരാന്‍ ഉള്‍പ്രേരണയുണ്ടാകും. അപായത്തില്‍ നിന്നു രക്ഷപ്പെടും. യുക്തിപൂര്‍വമുള്ള സമീപനത്താല്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ സാധിക്കും. ഹ്രസ്വകാല സുരക്ഷാപദ്ധതിയില്‍ ചേരും.

ഉത്രിട്ടാതി
വിദഗ്‌ധോപദേശത്താല്‍ പുതിയ വ്യാപാര വിതരണങ്ങളില്‍ പണം മുടക്കാന്‍ തീരുമാനിക്കും. മാന്യമായ പെരുമാറ്റരീതി അവലംബിക്കുവാന്‍ ഉള്‍പ്രേരണയുണ്ടാകും. ഏകാഭിപ്രായത്തോടു കൂടിയ ദമ്പതികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടും. ഭര്‍ത്തൃ സന്താനങ്ങളുടെ ശ്രേയസ്സിനായി പ്രാര്‍ഥനകളും വഴിപാടുകളും നടത്താനിടവരും.തൊഴില്‍രംഗത്ത് അസുലഭമായ നേട്ടങ്ങള്‍ കൈവരിക്കും.

രേവതി
നവദമ്പതികളെ ആശീര്‍വദിക്കാനുള്ള അവസരമുണ്ടാകും. അപവാദങ്ങള്‍ക്ക് വിരാമമുണ്ടാകയാല്‍ ആശ്വാസമാകും. സഹപാഠികളോടൊപ്പം താമസിച്ചു പഠിക്കാന്‍ തീരുമാനമെടുക്കുമെങ്കിലും ആത്മനിയന്ത്രണം വേണം.യാത്രാവേളയില്‍ പണം നഷ്ടപ്പെടാതെ സൂക്ഷിക്കണം. മേലധികാരിയുടെ അഭാവത്തില്‍ ചര്‍ച്ച നയിക്കാനും വ്യക്തമായ തീരുമാനങ്ങളെടുക്കാനും സാധിക്കും.

The post നിങ്ങളുടെ ഈ ആഴ്ച (മെയ് 22 മുതല്‍ 28 വരെ) appeared first on DC Books.


പത്മരാജന്റെ ജന്മവാര്‍ഷികദിനം

$
0
0

23സംവിധായകനും സാഹിത്യകാരനുമായിരുന്ന പി. പത്മരാജന്‍ 1945 മേയ് 23ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തില്‍ അനന്തപത്മനാഭ പിളളയുടെയും ഞവരക്കല്‍ ദേവകിയമ്മയുടെയും ആറാമത്തെ മകനായി ജനിച്ചു.  തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ നിന്ന് പ്രീ യൂണിവേഴ്‌സിറ്റിയും യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവുമെടുത്തു. ഇതോടൊപ്പം തന്നെ മുതുകുളത്തുള്ള ചേപ്പാട് അച്യുതവാര്യരില്‍ നിന്നും സംസ്‌കൃതവും സ്വായത്തമാക്കി.

പഠിക്കുന്ന കാലത്തു തന്നെ കൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച ലോല മിസ് ഫോര്‍ഡ് എന്ന അമേരിക്കന്‍ പെണ്‍കിടാവ് എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. പത്മരാജന്‍ രചിച്ച ‘നക്ഷത്രങ്ങളേ കാവല്‍’ എന്ന നോവല്‍ 1971ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും കുങ്കുമം അവാര്‍ഡും കരസ്ഥമാക്കി. വാടകയ്‌ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി,പെരുവഴിയമ്പലം, രതിനിര്‍വ്വേദം, ഉദകപ്പോള,മഞ്ഞുകാലം നോറ്റ കുതിര തുടങ്ങിയവയാണ് ശ്രദ്ധേയ രചനകളില്‍ ചിലത്.

നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ പത്മരാജന്റെ സിനിമാ ജീവിതത്തെ തേടിയെത്തി. പെരുവഴിയമ്പലം (1979), തിങ്കളാഴ്ച നല്ല ദിവസം (1986) എന്നിവയ്ക്ക് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 1978ല്‍ രാപ്പാടികളുടെ ഗാഥയ്ക്ക് മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും 1979ല്‍ പെരുവഴിയമ്പലത്തിന് മികച്ച കഥ, മികച്ച രണ്ടാമത്തെ ചിത്രം എന്നീ സംസ്ഥാന പുരസ്‌കാരങ്ങളും കിട്ടി. 1983ലെ ജനപ്രീതി നേടിയതും കലാമൂല്യമുള്ളതുമായ ചിത്രമായി കൂടെവിടെ തിരഞ്ഞെടുക്കപ്പെട്ടു. 1984ല്‍ കാണാമറയത്തും 1988ല്‍ അപരനും മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടി. മറ്റ് നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1991 ജനുവരി 24ന് അദ്ദേഹം അന്തരിച്ചു.

The post പത്മരാജന്റെ ജന്മവാര്‍ഷികദിനം appeared first on DC Books.

നരേന്ദ്രഭൂഷണിന്റെ ജന്മദിനം ആഘോഷിച്ചു

$
0
0

K-Jayakumarവേദങ്ങളുടെ വ്യാഖ്യാനങ്ങളില്‍ വന്ന പിഴവുമൂലമുള്ള സംസ്‌കാരനഷ്ടം വലുതാണെന്ന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍. പ്രശസ്ത വേദപണ്ഡിതന്‍ ആചാര്യ നരേന്ദ്രഭൂഷണിന്റെ എഴുപത്തിയൊമ്പതാം ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊട്ടുകൂടായ്മയും ചാതുര്‍വര്‍ണ്യവുമെല്ലാം വേദങ്ങളുടെ മേലാണ് വച്ചുകൊട്ടുന്നതെന്നും വേദങ്ങളും ഉപനിഷത്തുക്കളുമെല്ലാം ലോകനന്മയ്ക്കുമാത്രമുള്ളതാണെന്നും ഇവ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റായവ്യാഖ്യാനങ്ങളില്‍ കുടുങ്ങിപ്പോയ ജീവിതങ്ങളും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

നരേന്ദ്രഭൂഷണിന്റെ വീടായ ചെങ്ങന്നൂര്‍ ദയാനന്ദഭവനില്‍ നടന്ന ജന്മദിനാഘോഷപരിപാടികള്‍ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി തുരീയാമൃതാനന്ദ പുരി ഉദ്ഘാടനം ചെയ്തു. ഹരികൃഷ്ണഭാരതി കാര്‍മികത്വം വഹിച്ച അഗ്നിഹോത്രത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ചടങ്ങില്‍ ഗാനരചയിതാവ് ഒഎസ് ഉണ്ണികൃഷ്ണനെ കെ ജയകുമാര്‍ പൊന്നാടയണിയിച്ച്‌
ആദരിച്ചു. ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍, കമല നരേന്ദ്രഭൂഷണ്‍ എന്നിവര്‍ പങ്കെടുത്തു.

വൈകിട്ട് അഞ്ചുമണിക്ക് ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി സാമവേദപാരായണവും പ്രഭാഷണവും നടത്തി. ഏഴരക്ക് പ്രശസ്ത ബാവുള്‍ ഗായിക പാര്‍വതി ബാവുള്‍ സംഗീതസന്ധ്യ അവതരിപ്പിച്ചു.

29 വരെ നീണ്ടുനിക്കുന്ന പരിപാടിയില്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ഡോ. രാജീവ് ഇരിങ്ങാലക്കുട, ഒ.എസ്.ഉണ്ണികൃഷ്ണന്‍, ഡോ.എം.ജി.ശശിഭൂഷണ്‍, ഡോ. സി.വി.രാജന്‍ പിള്ള, ഡോ. പോള്‍ മണലില്‍ തുടങ്ങിയവര്‍  പ്രഭാഷണങ്ങള്‍ നടത്തും

29ന് വൈകിട്ട് ചേരുന്ന സമാപന സമ്മേളനം വാഴൂര്‍ തീര്‍ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീര്‍ഥപാദര്‍ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. ടി.പി.ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തും. മഹര്‍ഷി ദയാനന്ദ പുരസ്‌കാരം എ.വി.രാധാകൃഷ്ണ വൈദിക്കിന് സമര്‍പ്പിക്കും.

The post നരേന്ദ്രഭൂഷണിന്റെ ജന്മദിനം ആഘോഷിച്ചു appeared first on DC Books.

ബെല്‍ജാറിനുള്ളില്‍ അകപ്പെട്ട ജീവിതം

$
0
0

Bell-JARപ്രൊഫഷണല്‍ എഴുത്തുകാരിയും കവയിത്രിയുമായ സില്‍വിയ പ്ലാത്ത് സ്വത്വവും സൗന്ദര്യവും അടയാളപ്പെടുത്തിയ കവിതകള്‍ കൊണ്ടാണ് ആസ്വാദകരില്‍ വിസ്മയലോകം തീര്‍ത്തത്. മുപ്പത്തൊന്നാം വയസ്സില്‍ അവര്‍ ആത്മഹത്യ ചെയ്തതും ലോകത്തെ ഞെട്ടിച്ചു. അവര്‍ രചിച്ച ഏക നോവലാണ് ആത്മകഥാംശം ഏറെയുള്ള ബെല്‍ ജാര്‍. ഇതിന്റെ മലയാള പരിഭാഷ ഇപ്പോള്‍ പ്രസിദ്ധീകരിച്ചു.

മാനസിക വ്യാകുലതകളാല്‍ മാനസിക രോഗാശുപത്രിയില്‍ എത്തപ്പെടുന്ന എസ്തര്‍ എന്ന യുവതിയുടെ കഥയാണ് ബെല്‍ ജാര്‍ എന്ന നോവലിലൂടെ പറയുന്നത്. ഒരു ബെല്‍ ജാറിനുള്ളില്‍ അകപ്പെട്ടതുപോലുള്ള വ്യക്തിയുടെ ശ്വാസം മുട്ടിക്കുന്ന അനുഭവങ്ങളാണിതില്‍ കടന്നുവരുന്നത്. വ്യക്തിയും സമൂഹവുമായുള്ള പൊരുത്തക്കേടുകളാണ് സില്‍വിയ നോവലിലൂടെ പറയുന്നത്.

bell-jar1963 ജനുവരി 14ന് വിക്ടോറിയ ലൂക്കസ് എന്ന തൂലികാനാമത്തിലാണ് ബെല്‍ ജാര്‍ ആദ്യമായി പുറത്തിറങ്ങിയത്. അടുത്ത മാസം സില്‍വിയ ആത്മഹത്യയും ചെയ്തു. പിന്നീട് 1966ല്‍ നോവല്‍ സില്‍വിയ പ്ലാത്തിന്റെ പേരില്‍ പുറത്തിറങ്ങിയതോടെ ആത്മകഥാംശം ആസ്വാദകലോകം കണ്ടെത്തി.

വിവിധ ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും പ്രശസ്തമാകുകയും ചെയ്ത ബെല്‍ ജാര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് സീത വിജയകുമാറാണ്. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച സീത സാംസ്‌കാരിക പഠനം, ജെന്റര്‍ സ്റ്റഡീസ് എന്നിവയില്‍ തല്പരയാണ്.

The post ബെല്‍ജാറിനുള്ളില്‍ അകപ്പെട്ട ജീവിതം appeared first on DC Books.

വിധവാ വിവാഹത്തിലൂടെ ചരിത്രത്തിലിടം നേടിയ ആര്യ പ്രേംജി അന്തരിച്ചു

$
0
0

arya-premjiനമ്പൂതിരി സമുദായത്തിലെ രണ്ടാം വിധവാ വിവാഹത്തിലൂടെ ചരിത്രത്തിലിടം നേടിയ ആര്യ പ്രേംജി അന്തരിച്ചു. 99 വയസായിരുന്നു. ഭരത് അവാര്‍ഡ് ജേതാവ് പ്രേംജിയുടെ ഭാര്യയാണ്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തുരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

14-ാം വയസിലായിരുന്നു ആര്യയുടെ അദ്യവിവാഹം. 15-ാം വയസില്‍ വിധവയായി. 12 വര്‍ഷം വിധവവായി ജീവിച്ച ആര്യയെ 27-ാം വയസില്‍ പ്രേംജി വിവാഹം കഴിച്ചു. ഇതിലൂടെ ആര്യയ്ക്ക് സമുദായം ഭൃഷ്ട് കല്‍പ്പിച്ചു. ഇ.എം എസ് നമ്പൂതിരിപ്പാടും വി.ടി ഭട്ടതിരിപ്പാടും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കും അന്ന് നമ്പൂതിരിസമുദായം ഭൃഷ്ട് കല്‍പ്പിച്ചു.

1964ല്‍ തൃശൂര്‍ മുന്‍സിപ്പാലിറ്റിയിലേക്ക് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായി തിരഞ്ഞെടുക്കട്ടിട്ടുണ്ട്.. അന്തരിച്ച നടന്‍ കെപിഎസി പ്രേമചന്ദ്രന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നീലന്‍ അടക്കം അഞ്ച് മക്കളാണുള്ളത്. ആര്യയെക്കുറിച്ച് നീലന്‍ തയ്യാറാക്കിയ ‘അമ്മ’ എന്ന ഹൃസ്വചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

The post വിധവാ വിവാഹത്തിലൂടെ ചരിത്രത്തിലിടം നേടിയ ആര്യ പ്രേംജി അന്തരിച്ചു appeared first on DC Books.

മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ച് ഏകദേശധാരണയായി

$
0
0

ministersസിപിഎം മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ച് ഏകദേശധാരണയായി. മുഖ്യമന്ത്രിയാകുന്ന പിണറായി വിജയന്‍ തന്നെ ആഭ്യന്തരവും വിജിലന്‍സും കൈകാര്യംചെയ്യും. ധനകാര്യവകുപ്പ് തോമസ് ഐസക്ക് തന്നെ കൈകാര്യംചെയ്യും. ജി സുധാകരന്‍ – പൊതുമരാമത്ത്, സി രവീന്ദ്രന്‍-വിദ്യാഭ്യാസം, കെ കെ ശൈലജ- ആരോഗ്യം, ഇ പി ജയരാജന്‍ – വ്യവസായം, കടകംപള്ളി സുരേന്ദ്രന്‍- വൈദ്യുതി, എ സി മൊയ്തീന്‍ -സഹകരണം, ടി പി രാമകൃഷ്ണന്‍- തൊഴില്‍, എക്‌സൈസ്, ജെ.മേഴിസിക്കുട്ടിയമ്മ – ഫിഷറീസ്,തുറമുഖം, കെ ടി ജലീല്‍- ടൂറിസം എന്നിങ്ങനെയാണ് മത്രിസ്ഥാനങ്ങള്‍. എ കെ ബാലന് പട്ടികവര്‍ഗ്ഗക്ഷേമത്തിന് പുറമേ ഒരു വകുപ്പുകൂടി ഉണ്ടാകും. ഇവരില്‍ തോമസ് ഐസക്ക്, എ കെ ബാലന്‍, സുധാകരന്‍ എന്നിവര്‍ 2006 ലെ വി എസ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. ഇതുസംബന്ധിച്ച് അന്തിമതീരുമാനം തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ എടുക്കും.

എട്ടു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാന്‍ സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റില്‍ ധാരണയായിരുന്നു. ഇത് സംസ്ഥാന സമിതി യോഗത്തിനുശേഷം പ്രഖ്യാപിക്കും. 19 അംഗ മന്ത്രിസഭ എന്ന ഇടതുമുന്നണി നേതൃയോഗവും ഔപചാരികമായി തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സിപിഎമ്മില്‍ നിന്നു 12 പേര്‍ മന്ത്രിസഭയിലുണ്ടാകും. മെയ് 25നാണ് സത്യപ്രതിജ്ഞ.

അതേസമയം സിപിഐയുടെ കൗണ്‍സില്‍ യോഗങ്ങളും തിങ്കളാഴ്ച ചേരും. ഇ ചന്ദ്രശേഖരനായിരിക്കും സിപിഐയുടെ നിയമസഭാകക്ഷി നേതാവ്. ഒപ്പം വിഎസ് സുനില്‍കുമാര്‍, പി തിലോത്തമന്‍,കെ രാജു എന്നിവരും മന്ത്രിമാരാകും.

മന്ത്രിമാരുടെ പേഴ്‌സണല്‍സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 25 ആയി നിജപ്പെടുത്താനും ഇടതുമുന്നണിയില്‍ ധാരണയായി. 60 വയസ് പിന്നിട്ടവരെ സ്റ്റാഫുകളാക്കില്ല. സത്യപ്രതിജ്ഞാചടങ്ങും ലളിതമായിരിക്കും.

The post മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ച് ഏകദേശധാരണയായി appeared first on DC Books.

ഈ ചില്ലയില്‍ നിന്ന്

$
0
0

EE-CHILLAകവി, ഗാനരചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനായ റഫീക്ക് അഹമ്മദ് ഏഴ് കാവ്യസമാഹാരങ്ങളും രണ്ട് ബാലസാഹിത്യകൃതികളും ഒരു നോവലും കൈരളിക്ക് സംഭാവന ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് എന്നിവയുള്‍പ്പടെ നിരവധി സാഹിത്യ പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നാലുതവണ സ്വന്തമാക്കിയ അദ്ദേഹത്തിന്റെ കുറിപ്പുകളും കവിത തുളുമ്പുംവിധം മനോഹരമാണ്. അവയുടെ സമാഹാരമായ ഈ ചില്ലയില്‍ നിന്ന് എന്ന പുസ്തകം ഇപ്പോള്‍ ഡി സി ബുക്‌സ് പുറത്തിറക്കി.

26 കുറിപ്പുകളാണ് ഈ ചില്ലയില്‍ നിന്ന് എന്ന പുസ്തകത്തെ ധന്യമാക്കുന്നത്. മനുഷ്യാനുഭവങ്ങളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്ന പച്ചമനുഷ്യനായും പ്രതിബദ്ധനായ കവിയായും കാല്പനികഭാവം പുലര്‍ത്തുന്ന ഗാനരചയിതാവായും പരകായ പ്രവേശം നടത്തുകയാണ് ഓരോ കുറിപ്പിലും റഫീക്ക് അഹമ്മദ്. ജീവിതമെന്ന മഹാനാടകം പല ഭാവങ്ങളില്‍ ആടിത്തിമര്‍ക്കേണ്ടിവരുന്ന ഒരു ശരാശരി മലയാളിയുടെ ധര്‍മ്മസങ്കടങ്ങള്‍ കവി കുറിച്ചിടുന്നു.

ഒരു ചെറിയ ബസ്‌യാത്രയ്ക്കിടയിലെ ചുട്ടുപൊള്ളിക്കുന്ന അനുഭവമാണ് ‘ഒരു പുറം കാഴ്ച’ എന്ന കുറിപ്പില്‍ റഫീക്ക് അഹമ്മദ് EE-CHILLYIL-NINNUപങ്കുവെയ്ക്കുന്നത്. അന്ധര്‍ വെറും ഇരുട്ടല്ല കാണുതെന്ന ദര്‍ശനം പകരുകയാണ് ‘ഇടനാഴിയുടെ മറ്റേയറ്റത്ത്’ എന്ന കുറിപ്പ്.’ ഫ്‌ലക്‌സ് എന്ന നിലയില്‍ മനുഷ്യന്റെ ജീവിതം’ ഫ്‌ലക്‌സ് ബോര്‍ഡുകളോട് അടുത്തകാലത്ത് കണ്ടുവരുന്ന മലയാളിയുടെ അഭിനിവേശത്തെ പരിഹസിക്കുന്നു.

സ്വന്തം രോഗാനുഭവം പങ്കുവെച്ചുകൊണ്ട് പ്രപഞ്ചത്തിലെ ഏറ്റവും വിലയേറിയ വസ്തുവാണ് ശ്വാസമെന്ന് കവി വെളിപ്പെടുത്തുന്നു. റേഡിയോ, സൈക്കിള്‍, പഴയകാല ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകള്‍ ഒക്കെ വായനക്കാരെ ഗൃഹാതുര സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ എത്തുന്നു. ജലക്ഷാമം, പുരസ്‌കാരങ്ങള്‍, രാഷ്ട്രീയം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ റഫീക്ക് അഹമ്മദ് മടിക്കുന്നില്ല.

 

The post ഈ ചില്ലയില്‍ നിന്ന് appeared first on DC Books.

എം.എം.മണി ചീഫ് വിപ്പാകും

$
0
0

m-m-maniസിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണിയെ ചീഫ് വിപ്പാക്കാന്‍ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ തീരുമാനമായി. നേരത്തെ, എട്ടു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നു.

ഇതില്‍ എം.എം.മണിയുടെ പേരുണ്ടായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സിപിഎമ്മില്‍നിന്നു 11 പേരാണ് മന്ത്രിസഭയിലുണ്ടാുക. കൂടാതെ, സ്പീക്കര്‍, ചീഫ് വിപ്പ് സ്ഥാനങ്ങളും സിപിഎമ്മിനുണ്ടായിരിക്കും. ഇതോടെ സംസ്ഥാനത്തെ ഭരണചക്രം തിരിക്കുന്നതില്‍ സിപിഎമ്മില്‍ നിന്ന് 13 പോണ് ഉണ്ടാവുക.

The post എം.എം.മണി ചീഫ് വിപ്പാകും appeared first on DC Books.


ബഷീറിന്റെ മഹത്തായ നാലുരചനകള്‍ പുതിയ പതിപ്പില്‍

$
0
0

Basheerമലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളാണ് വൈക്കം മുഹമ്മദ് ബഷീര്‍. മലയാളത്തിലെ ഒരു കഥാകാരനും പറഞ്ഞിട്ടില്ലാത്ത കഥകളും അനുഭവങ്ങളുമാണ് സാഹിത്യസുല്‍ത്താനായ ബഷീര്‍ മലയാളത്തിനുസമ്മാനിച്ചത്. ദൈര്‍ഘ്യം കുറഞ്ഞതെങ്കിലും വായനക്കാരുടെ മനസില്‍ വറ്റാത്ത ഓര്‍മ്മകളായി.. ഓര്‍മ്മപ്പെടുത്തലുകളായി അവശേഷിക്കുന്നവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. ഹാസ്യം കൊണ്ട് വായനക്കാരെ ചിരിപ്പിച്ച അദ്ദേഹം വായനക്കാരനെ നൊമ്പരപ്പെടുത്തുകയും ചെയ്തു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള മനുഷ്യരുടെ കഥകള്‍ അദ്ദേഹം പറഞ്ഞപ്പോള്‍ അത് കാലാതിവര്‍ത്തിയായി. അങ്ങനെ sinkitimunkanകാലാതിവര്‍ത്തിയായി തീര്‍ന്ന ബഷീറിന്റെ നാലുപുസ്തകങ്ങളുടെ പുതിയപതിപ്പുകള്‍ പുറത്തിറങ്ങി. ശിങ്കിടിമുങ്കന്‍ എന്ന കഥാസമാഹാരം, മതിലുകള്‍, ആനവാരിയും പൊന്‍കുരിശും, മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്നീ നോവലുകളുമാണ് പുതുവായനയ്ക്കായി വായനക്കാരിലേയ്‌ക്കെത്തുന്നത്.

ബഷീറിന്റെ പത്ത് കഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് ശിങ്കിടിമുങ്കന്‍. ശിങ്കിടിമുങ്കന്‍, ഏഴാം ബഹറിനക്കരെ അക്കരെനിന്നൊരു വിളിയാട്ടം, മുട്ടസന്ദേശം, പ്രകാശം ഉള്‍ക്കൊള്ളുന്ന നാലു കണ്ണുകള്‍, എരിവിന്റെ കരച്ചില്‍, വൃക്ഷങ്ങള്‍, ക്രിസ്ത്യന്‍ ഹെറിറ്റേജ്, പ്രേമക്കുരുക്കള്‍, നിലാവില്‍ തെളിഞ്ഞുകണ്ട മായാമോഹിനി എന്നീ പുസ്തകങ്ങളാണ് പുസ്തകത്തില്‍ സമാരഹിച്ചിരിക്കുന്നത്. ബഷീറുമായി അജിത നടത്തിയ അഭിമുഖം ‘അനാദി മാത്രം സത്യം’ എന്ന പേരില്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1991ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പതിനാറാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ബഷീര്‍ എഴുതിയ പ്രേമകഥകളില്‍വച്ച് ഏറ്റവും അസാധാരണമായ ഒരു പ്രേമകഥയാണ് മതിലുകള്‍. രാഷ്ട്രീയ തടവുകാരനായി ജയിലില്‍mathilukal എത്തിയ കാലത്തുനടക്കുന്ന സംഭവങ്ങളാണ് മതിലുകള്‍ പറയുന്നത്. സംഭവങ്ങളെല്ലാം കഴിഞ്ഞ് കൊല്ലങ്ങള്‍ക്കുശേഷം ഏകാന്തതയില്‍ നുണഞ്ഞാസ്വദിക്കാവുന്ന ഒരു പ്രണയകഥയാണ് മതിലുകള്‍. 1983ല്‍ ആദ്യ ഡി സി പതിപ്പ് പുറത്തിറങ്ങിയ പുസ്തകത്തിന്റെ ഇരുപതിയെട്ടാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങി.

aanavariyum-ponkurishumആനവാരി രാമന്‍ നായരുടേയും പൊന്‍കുരിശ് തോമയുടേയും കഥപറയുന്ന നോവലാണ് ആനവാരിയും പൊന്‍കുരിശും. ആനവാരിയും പൊന്‍കുരിശും പണ്ട് വെറും രാമന്‍ നായരും തോമയും ആയിരുന്നു. അവര്‍ക്ക് ഈ ബഹുമതികള്‍ അവര്‍ക്ക് ആരു കൊടുത്തു? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ നോവല്‍. സ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്.1955ലാണ് നോവല്‍ പ്രസിദ്ധീകരിക്കുന്നത്. 1979ല്‍ ആദ്യ ഡിസി പതിപ്പ് പുറത്തിറങ്ങിയ പുസ്തകത്തിന്റെ ഇരുപത്തിയേഴാമത് പതിപ്പ് പുറത്തിറങ്ങി.

ബഷീറിന്റെ നിരതിശയനീയമായ ഒരു കലാസൃഷ്ടിയാണ് മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്ന കൃതി. mucheetukalikarante-makalനമ്മുടെ നാട്ടിലുള്ള ചില സമുദായങ്ങളെ കേന്ദ്രീകരിച്ചുള്ള അവരുടെ ഭാഷയും സംസ്‌കാരവും ഇടകലര്‍ന്ന ജീവിതചര്യകളുമാണ് ഈ ചെറിയ നോവലിനാധാരമായി ബഷീര്‍ തിരഞ്ഞടുത്തിരിക്കുന്നത്. മുച്ചീട്ടുകളിക്കാരന്‍ ഒറ്റക്കണ്ണന്‍ പോക്കരും അയാളുടെ മകള്‍ സൈനബയുമാണ് പ്രധാന കഥാപാത്രങ്ങള്‍. വളരെ ലളിതവും രസകരവുമായി അവതരിപ്പിച്ചിരിക്കുന്ന ഈ കഥ വായനക്കാരന്റെ മനസ്സില്‍ ചിരിയുണത്തുന്നവയാണ്. 1979ല്‍ ആദ്യ ഡി സി പതിപ്പിറക്കിയ മുച്ചീട്ടുകളിക്കാരന്റെ മകള്‍ 21 ാം പതിപ്പിലെത്തിനില്‍ക്കുകയാണ്.

The post ബഷീറിന്റെ മഹത്തായ നാലുരചനകള്‍ പുതിയ പതിപ്പില്‍ appeared first on DC Books.

ഉണ്ണി ആറിന്റെ കഥകള്‍

$
0
0

Unni-Rമലയാള ചെറുകഥാപ്രസ്ഥാനത്തിലെ പ്രതിഭാശാലികളായ കഥാകൃത്തുക്കളില്‍ മുന്‍നിരയിലാണ് ഉണ്ണി ആറിന്റെ സ്ഥാനം. ചരിത്രത്തെയും ജീവിതത്തെയും നിലവിലുള്ള വീക്ഷണത്തില്‍ നിന്ന് മാറി പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന ഉണ്ണിയുടെ കഥകള്‍ പൂര്‍വ്വമാതൃകകളില്ലാത്തവയാണ്. ചലച്ചിത്രപ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ലീല, ഒഴിവുദിവസത്തെ കളി, ആലീസിന്റെ അത്ഭുതലോകം, ബാദുഷ എന്ന കാല്‍നടയാത്രക്കാരന്‍ എന്നീ കഥകള്‍ ഉള്‍പ്പെടെ വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന 25 കഥകല്‍ ഉള്‍പ്പെടുത്തിയ സമാഹാരമാണ് കഥകള്‍ ഉണ്ണി ആര്‍. 2012ല്‍ പ്രസിദ്ധീകരിച്ച കഥകള്‍ ഉണ്ണി ആര്‍ എന്ന പുസ്തകത്തിന്റെ 7-ാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ഒഴിവുദിനത്തിന്റെ ആലസ്യമകറ്റാന്‍ രാജാവും മന്ത്രിയും കള്ളനും പൊലീസും കളിച്ച സുഹൃത്തുക്കളില്‍ ഒരാള്‍ രാജാവായി സ്വയം അവരോധിക്കുകയും കള്ളനായി കളിക്കുന്നവനെ കൊല്ലുകയും ചെയ്യുന്ന കഥയാണ് ‘ഒഴിവുദിവസത്തെ കളി’. നാഗരിക ജീവിതത്തില്‍ മറഞ്ഞിരിക്കുന്ന ഹിംസയുടെയും അധികാരമോഹങ്ങളുടെയും അടയാളങ്ങള്‍ ഈ കഥയില്‍ കാണാം. ഈ കഥയെ ആസ്പദമാക്കി സനല്‍കുമാര്‍ ശശിധരന്‍ ഒരുക്കിയ സിനിമയെ 2015ലെ ഏറ്റവും മികച്ച ചിത്രമായി സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തിരുന്നു.

കൊമ്പനാനയുടെ തുമ്പിക്കൈയില്‍ ഒരു പെണ്ണിനെ ചേര്‍ത്തുനിര്‍ത്തി ഭോഗിക്കണം എന്നാഗ്രഹിക്കുന്ന കുട്ടിയപ്പന്റെ കഥയാണ് ‘ലീല’. പറ്റിയ കൊമ്പനെയും പെണ്ണിനെയും അന്വേഷിച്ചു നടക്കുന്ന കുട്ടിയപ്പനെ ചിത്രീകരിക്കുമ്പോള്‍ മനുഷ്യസ്വഭാവത്തിലെ നിഗൂഢതയിലേക്കും അതിന്റെ വൈകൃതങ്ങളിലേക്കുമാണ് ഹാസ്യാത്മകമായി വിരല്‍ ചൂണ്ടുന്നത്. ഒരുപാട് അന്വേഷണങ്ങള്‍ക്കു ശേഷം അയാള്‍ക്ക് ലഭിക്കുന്ന, കൗമാരം വിട്ടിട്ടില്ലാത്ത ലീലയെന്ന പെണ്‍കുട്ടി വായനക്കൊടുവില്‍ നോവായി അവശേഷിക്കുന്നു.

കവലയിലെ കപ്പേളയിലെ ഉണ്ണീശോ മഴ നനയുന്നത് കണ്ട് സഹിക്കാനാവാതെ അവനെ വീട്ടിലേക്ക് എടുത്ത കുഞ്ഞ് എന്നയാളുടെ കഥയാണ് ഏറെ പ്രശസ്തമായ ‘കോട്ടയം 17’. അയാളും ഭാര്യയും ഒരു മകനെപ്പോലെ തിരുരൂപത്തെ ഒരു രാത്രി ഓമനിച്ചു. പള്ളിവിലക്കായിരുന്നു അതിന്റെ ഫലം. എന്നാല്‍ അനന്തമായ കാരുണ്യത്തിന്റെ കൈകള്‍ കുഞ്ഞിലേക്ക് നീളുന്നുണ്ടായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെപ്പോലും ലൈഗിക വ്യാപാരത്തിനുപയോഗിച്ച് നേട്ടങ്ങള്‍ ഉണ്ടാക്കുന്ന വ്യവസ്ഥിതിക്കു നേരേ വിരല്‍ ചൂണ്ടുന്ന കഥയാണ് ‘ആലീസിന്റെ അത്ഭുതലോകം’. ബാദുഷ എന്ന വൃദ്ധന്‍ കാരണമൊന്നുമില്ലാതെ പോലീസുകാരാല്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്ന കഥയാണ് ‘ബാദുഷ എന്ന കാല്‍നടയാത്രക്കാരന്‍’. മധ്യവയസിന്റെ kathakal-unni.rതീരാനോവുകള്‍ക്കിടയിലും നഷ്ടപ്പെട്ട സന്തോഷങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഒരുപറ്റം സ്ത്രീകള്‍ നടത്തുന്ന ശ്രമമാണ് ‘ആനന്ദമാര്‍ഗം’ എന്ന കഥ. ഈ ലോകം നേരിടുന്ന അനുഭവസമസ്യകളെ തന്നെയാണ് 2012 വരെ അദ്ദേഹം രചിച്ച ഈ 25 കഥകളിലൂടെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നത്.

‘കോട്ടയം 17’ലൂടെ ഉണ്ണി യ്ക്ക് അബുദാബി ശക്തി അവാര്‍ഡും അയനം സി.വി.ശ്രീരാമന്‍ കഥാപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ‘ഒഴിവു ദിവസത്തെ കളി’യ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്‌മെന്റും അങ്കണം ഇ.പി.സുഷമ എന്‍ഡോവ്‌മെന്റും തോമസ് മുണ്ടശേരി പുരസ്‌കാരവും ലഭിച്ചു. ‘കാളിനാടകം‘ എന്ന സമാഹാരം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

പുസ്തകത്തിന്റെ ഇ ബുക്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക

The post ഉണ്ണി ആറിന്റെ കഥകള്‍ appeared first on DC Books.

പണ്ഡിറ്റ് കറുപ്പന്റെ ജന്മവാര്‍ഷികദിനം

$
0
0

24കവിയും നാടകകൃത്തും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്ന പണ്ഡിറ്റ് കറുപ്പന്‍ 1885 മെയ് 24ന് എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ ജനിച്ചു. തൊട്ടുകൂടായ്മയ്‌ക്കെതിരേയും ജാതിയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരേയും പൊരുതിയ അദ്ദേഹത്തിന്റെ മുഴുവന്‍ പേര് കെ.പി.കറുപ്പന്‍ (കണ്ടത്തിപ്പറമ്പില്‍ പാപ്പു കറുപ്പന്‍) എന്നായിരുന്നു. പാപ്പുവും കൊച്ചുപെണ്ണുമായിരുന്നു മാതാപിതാക്കള്‍.

പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂര്‍ കോവിലകത്ത് ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് ചേര്‍ന്നു. കൊച്ചിരാജാവ് പ്രത്യേക താല്‍പര്യമെടുത്തതിനാല്‍ സംസ്‌കൃതവും അദ്ദേഹത്തിനു പഠിക്കാനായി. എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായിരുന്നു. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ‘വിദ്വാന്‍’ ബഹുമതിയും കൊച്ചി മഹാരാജാവ് ‘കവിതിലക’ ബിരുദവും നല്‍കി. 1924ല്‍ കൊച്ചിന്‍ ലെജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പതിനാലാം വയസ്സില്‍ കവിതകളെഴുതിത്തുടങ്ങിയ പണ്ഡിറ്റ് കറുപ്പന്‍ ഇരുപതോളം കാവ്യങ്ങള്‍ രചിച്ചു. ലങ്കാമര്‍ദ്ദനം, നൈഷധം (നാടകം), ഭൈമീപരിണയം, ഉര്‍വശി (വിവര്‍ത്തനം), ശാകുന്തളം വഞ്ചിപ്പാട്ട്, കാവ്യപേടകം (കവിതകള്‍), ചിത്രാലങ്കാരം, ജലോദ്യാനം, രാജരാജപര്‍വം, വിലാപഗീതം, ജാതിക്കുമ്മി, ബാലാകലേശം (നാടകം), എഡ്വേര്‍ഡ്‌വിജയം നാടകം, കൈരളീകൗതുകം (മൂന്നു ഭാഗങ്ങള്‍) തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 1938 മാര്‍ച്ച് 23ന് അദ്ദേഹം അന്തരിച്ചു.

The post പണ്ഡിറ്റ് കറുപ്പന്റെ ജന്മവാര്‍ഷികദിനം appeared first on DC Books.

ലുലു ഡി സി ബുക്‌സ് സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം

$
0
0

Kavithaഡി സി ബുക്‌സും ലുലു ഇന്റര്‍നാഷണലും സംയുക്തമായി ദുബായ് അല്‍ ക്വുസയിസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടത്തിവരുന്ന ലുലു ഡി സി ബുക്‌സ് റീഡിങ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം. മെയ് 27 ന് വൈകിട്ട് 6 മണിക്ക് സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന കവിതാപാരായണത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കുവാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. 10 മുതല്‍ 17 വയസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരമുള്ളത്.

കവിതാപാരായണത്തിന് ഒറ്റയ്‌ക്കോ ഗ്രൂപ്പായോ പങ്കെടുക്കാവുന്നതാണ്. ഒരു ഗ്രൂപ്പില്‍ 10 പേരാണ് ഉണ്ടായിരിക്കേണ്ടത്. 3 മിനിട്ട് ദൈര്‍ഘ്യമുള്ള കാവ്യമാണ് അവതരിപ്പിക്കേണ്ടത്.സാഹിത്യസംബന്ധമായ കാവ്യം മാത്രമേ പാരായണത്തിന് അനുവദിക്കുകയുള്ളു. പാരായണത്തിന് കരോക്കയും മറ്റും ഉപയോഗിക്കാവുന്നതാണ്. ഫിസിക്കല്‍ പെര്‍ഫോമന്‍സ്, ശബ്ദവ്യതിയാനം, അക്ഷരസ്പുടത തുടങ്ങി മൊത്തത്തിലുള്ള അവതരണ ശൈലിയെ അടിസ്ഥാനപ്പെടുത്തിയാണ് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സ്‌കൂള്‍ അധികൃതരുടേയോ രക്ഷകര്‍ത്താക്കളുടേയോ സാക്ഷ്യപത്രവും വ്യക്തിവിവരങ്ങളും ബന്ധപ്പെടേണ്ട വിലാസവും ഫോണ്‍നമ്പറും സഹിതം മെയ് 25ന് മുമ്പായി dcbooksdubai@dcbooks.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം.

വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റില്‍ വരുന്നവര്‍ക്കുമാത്രമേ പങ്കെടുക്കാന്‍ അവസരമുള്ളു. പങ്കെടുക്കാനെത്തുന്നവര്‍ സുഹൃത്തുക്കള്‍ രക്ഷിതാക്കള്‍ എന്നിവരോടൊപ്പമാണ് എത്തേണ്ടത്. മെയ് 18 ന് ആരംഭിച്ച ലുലു ഡി സി ബുക്‌സ് റീഡിങ് ഫെസ്റ്റിവലില്‍ മെയ് 28ന് സമാപിക്കും.

വിശദവിവരങ്ങള്‍ക്ക് : 050 3699397

Summary in English.

Poetry presentation at LULU-DC Books reading festival

Students interested in poetry presentation can participate in the LULU-DC Books reading festival. If you are talented in poetry presentation unleash your creativity at this platform on 27th May by 6pm at LuLu hypermarket ,Al Qusais, Dubai.
The poetry presentation can be a solo performance or a group presentation provided the maximum number of members in a group is ten. Theme of the presentation is strictly based on literature for a duration of three minutes. Total 12 candidates/groups will be shortlisted. Performance in any classical art forms like vocal music with supporting karoke is allowed. Students between the age group 10-17 are eligible for the competition.
The physical presence, voice and articulation, Dramatic appropriateness, Evidence of Understanding and overall performance will be considered for shortlisting. The interested candidates must mail their brief portfolio mentioning their field of performance approved by the school/ guardian with the contact details to dcbooksdubai@dcbooks.com. The candidates shortlisted will be notified later. The students should be accompanied by their parents and friends. Remember the last date of submission is 25th May 2016.
For more details contact: 0503699397.

The post ലുലു ഡി സി ബുക്‌സ് സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം appeared first on DC Books.

ആരാച്ചാരും വിശ്വവിഖ്യാത തെറിയും മുന്നില്‍

$
0
0

best-seller-24ഒരു വാരംകൂടി കടന്നുപോകുമ്പോള്‍ പുസത്കവിപണിയില്‍ കെ.ആര്‍.മീര യുടെ ആരാച്ചാര്‍ ആധിപത്യം തുടരുന്ന കാഴ്ചയ്ക്കാണ് വായനലോകം സാക്ഷ്യം വഹിക്കുന്നത്. മാസങ്ങളായി ബെസ്റ്റ് സെല്ലര്‍ പട്ടികയിലെ ഒന്നാമനായി തുടരുകയാണ്  ആരാച്ചാര്‍. എന്നാല്‍ കഴിഞ്ഞവാരം പുറകിലേക്ക് പോയ  വിശ്വവിഖ്യാത തെറി ഇത്തവണ രണ്ടാംസ്ഥാനത്തേക്ക് ഉയര്‍ന്നു.എം.മുകുന്ദന്റെ  കുട നന്നാക്കുന്ന ചോയി മൂന്നാം സ്ഥാനം നേടുകയും ചെയ്തു.

ചരിത്രത്തെയും ജീവിതത്തെയും നിലവിലുള്ള വീക്ഷണത്തില്‍ നിന്ന് മാറി പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന പൂര്‍വ്വമാതൃകകളില്ലാത്ത ഉണ്ണി ആറിന്റെ കഥകളാണ് നാലാംസ്ഥാനത്ത്. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം അഞ്ചാം സ്ഥാനവും നിലനിര്‍ത്തി. ഡി സി ബുക്‌സ് പ്രസിദ്ധീകരണമായ പച്ചക്കുതിര, ഭാഗ്യലക്ഷ്മിയുടെ ആത്മകഥാംശമായ സ്വരഭേദങ്ങള്‍, രോഹിത് വെമുല ജാതിയില്ലാത്ത മരണത്തിലേക്ക്കേരളം 2020, എം ടിയുടെ കഥകള്‍ എന്നീ പുസ്തകങ്ങളാണ് പത്തുവരെയുള്ള സ്ഥാനങ്ങളില്‍ എത്തിനില്‍ക്കുന്നത്.

ഒരു ഭയങ്കര കാമുകന്‍,,ടി ഡി രാമകൃഷ്ണന്റെ  സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിഫ്രാന്‍സിസ് ഇട്ടിക്കാര, കലാലയങ്ങള്‍ കലഹിക്കുമ്പോള്‍ , മിലരേ, ,ഓര്‍മ്മതന്‍ കിളിന്നുതൂവല്‍,  കഥകള്‍ ബന്യാമിന്‍, ജീവിത വിജയത്തിന് 366 ഉള്‍ക്കാഴ്ചകള്‍, ഉപനിഷദ് കഥകള്‍,ബീര്‍ബല്‍ കഥകള്‍, മീരയുടെ നോവല്ലകള്‍, കഥകള്‍: കെ.ആര്‍.മീര, തെനാലിരാമന്‍കഥകള്‍ എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നു.

വിവര്‍ത്തനകൃതികളില്‍ എ.പി.ജെ.അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകള്‍, പൗലോ കൊയ്‌ലോയുടെആല്‍ക്കെമിസ്റ്റ്, എന്നിവ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി.പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍, എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍,രാമചന്ദ്രന്‍ വി.എസിന്റെ മസ്തിഷ്‌കം കഥപറയുന്നു എന്നിവയാണ് ഈ വിഭാഗത്തില്‍ ശ്രദ്ധേയമായ മറ്റ് പുസ്തകങ്ങള്‍.

മലയാളത്തിന്റെ ശ്രേഷ്ഠകൃതികളില്‍ മുന്നിലെത്തിയത് പതിവുപോലെ ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ്. പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ, തകഴിയുടെ തോട്ടിയുടെ മകന്‍, ഉറൂബിന്റെ ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും എന്നിവയ്ക്കുംആവശ്യക്കാര്‍ ഉണ്ടായിരുന്നു.

Summary in English.

Best sellers of the week

Aarachar of K.R.Meera still rules the market. The second place is bagged by Viswavikhyatha theri followed by Kuda nannakunna choyi written by M.Mukundan.
The readers were taught to re-read stories in a new dimension by Unni.R, his Kathakal came up in the fourth position succeeded by Manushyanu oru amukham by Subash Chandran. The rest of the positions was maintained by Pachakuthira, Swarabedhangal, Rohit vemula:Jathiyillatha maranathileku, Keralam 2020, M T yude kathakal.
Oru bayankara kamukan, sugandhi enna andal devanayaki, francis ittykora, kalalayangal kalahikumbol, milarepa, ormathan kilinnuthooval, kathkal benyamin, jeevitha vijayathinu 366 ulkazhchakal, upanishad kathakal, birbal kathakal, meerayude novellakal, kathakal:K.R.Meera, Thenaliraman kathakal were also in demand.
The translations works like Agnichirakukal and Alchemist retained their 1st and 2nd positions respectively while Ardhanareeshwaran, Ente satyaneshana pareekshanangal, masthishkam kathaparayunnu came in next positions.
The classics of Malayalam were still topped by Khasakinte ithihasam by OV Vijayan. The demand for oru sankeerthanam pole, Thottiyude makan, Umachu by urub and Sundarikalum sundaranmarum had demand.

The post ആരാച്ചാരും വിശ്വവിഖ്യാത തെറിയും മുന്നില്‍ appeared first on DC Books.

Viewing all 31623 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>