Quantcast
Channel: DC Books
Viewing all 31623 articles
Browse latest View live

മുരുകേഷ് കാക്കൂര്‍ അന്തരിച്ചു

$
0
0

murukeshനാടക, സിനിമ, സീരിയല്‍ നടനായ മുരുകേഷ് കാക്കൂര്‍(47) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2012ല്‍ മികച്ച നടനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് കാക്കൂരിലെ വസതിയില്‍ വെച്ചാണ് സംസ്‌കാരം.

കായംകുളം കൊച്ചുണ്ണി, വൃദ്ധാവനം, ദേവരാഗം തുടങ്ങി അനവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സൈഗാള്‍ പാടുകയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

The post മുരുകേഷ് കാക്കൂര്‍ അന്തരിച്ചു appeared first on DC Books.


ഒ.വി.വിജയനെ നിര്‍വചനങ്ങളില്‍ കെട്ടിയിടാനാകില്ലെന്ന് എന്‍.എസ്.മാധവന്‍

$
0
0

Khasakinte-Ithihasamഒരു നിര്‍വചനങ്ങളിലും കെട്ടിയിടാന്‍ ആവുമായിരുന്നില്ല എന്നതാണ് ഒ.വി.വിജയന്റെയും അദ്ദേഹത്തിന്റെ കൃതികളുടെയും മഹത്വവും ശക്തിയുമെന്ന് പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍. കോഴിക്കോട്ട് നടന്ന ഒ.വി.വിജയന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല കാലങ്ങളില്‍ പല രീതിയില്‍ വായിച്ചെടുക്കാനും വ്യാഖ്യാനിക്കാനും സാധിക്കുന്നു എന്നതാണ് ഖസാക്കിന്റെ ഇതിഹാസത്തിന്റെ പ്രസക്തി. ജീവിതത്തില്‍ ശാശ്വത മൂല്യങ്ങളില്ല എന്ന ശൂന്യതാവാദത്തിന്റെ അസ്തിത്വപ്രശ്‌നമാണ് ആദ്യവായന അനുഭവിപ്പിച്ചത്. പിന്നീടത് ആഖ്യാനകാലത്തെ വികലമായ സമ്പദ്യവസ്ഥയെ പ്രതിഫലിപ്പിച്ചു. തുടര്‍ന്ന് നരവംശ ശാസ്ത്രപരമായും ചരിത്രപരമായും രാഷ്ട്രീയമായും ഖസാക്ക് വായിക്കപ്പെട്ടുവെന്ന് എന്‍.എസ്.മാധവന്‍ പറഞ്ഞു.

ഇങ്ങനെ പല നിലയ്ക്ക് വായിക്കപ്പെട്ട മറ്റൊരു കൃതി ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വിസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളാണ്. അറുപതുകളില്‍ എഴുതപ്പെട്ട ഈ രണ്ട് കൃതികള്‍ക്കും എഴുത്തുകാരിലും സമാനതകള്‍ ഏറെയുണ്ട്. യൂണിവേഴ്‌സിറ്റികളില്‍ പഠിപ്പിക്കാനാവാത്ത ഭാഷയാണ് മാര്‍ക്വിസ് ഉപയോഗിച്ചതെങ്കില്‍ മലയാളികളുടെ ഭാഷാഭാവുകത്വത്തിന് പിടികിട്ടാത്ത ഭാഷയാണ് ഖസാക്കിലും ഉള്ളതെന്ന് എന്‍.എസ്.മാധവന്‍ പറഞ്ഞു.

അവിശ്വസനീയമായ സാംസ്‌കാരികതലമാണ് ഖസാക്കിന്റെ ഇതിഹാസം സൃഷ്ടിക്കുന്നത്. ഹൈന്ദവതയുടെ വഴികളില്‍ ഇന്ന് ഈ കൃതിയെ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഹൈന്ദവതയായാലും ലൈംഗികതയായാലും അതിന്റെ വക്കിലെത്തും മുമ്പ് എഴുത്ത് നിര്‍ത്താന്‍ വിജയന്‍ ശ്രദ്ധിച്ചിരുന്നുവെന്നും എന്‍.എസ്.മാധവന്‍ അഭിപ്രായപ്പെട്ടു.

മാധ്യമപ്രവര്‍ത്തകനായ വി.കെ.മാധവന്‍ കുട്ടി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ദീപന്‍ ശിവരാമന്‍, രേണു രാമനാഥ് എന്നിവരും സംസാരിച്ചു.

The post ഒ.വി.വിജയനെ നിര്‍വചനങ്ങളില്‍ കെട്ടിയിടാനാകില്ലെന്ന് എന്‍.എസ്.മാധവന്‍ appeared first on DC Books.

സ്വത്വാന്വേഷണത്തിന്റെ പ്രശ്‌നങ്ങളുമായി ജീവിതത്തിന്റെ പുസ്തകം

$
0
0

Jeevithathinte-pusthakamകാഞ്ഞങ്ങാടിന് സമീപത്തുണ്ടായ കുര്‍ള എക്‌സ്പ്രസ് ദുരന്തത്തില്‍ മരിച്ചു എന്ന് തീര്‍പ്പായ ബാങ്ക് ഓഫിസര്‍ ഗോവിന്ദവര്‍മ രാജ ആംനീഷ്യ ബാധയില്‍ മറ്റൊരു ജന്മമായി അതിയന്നൂര്‍ കടപ്പുറത്തെത്തി മത്സ്യത്തൊഴിലാളിയായി പരിണമിച്ച കഥയാണ് ജീവിതത്തിന്റെ പുസ്തകം എന്ന നോവലിലൂടെ കെ.പി.രാമനുണ്ണി പറഞ്ഞത്. സ്വത്വാന്വേഷണത്തിന്റെ പ്രശ്‌നങ്ങളെ ആഴത്തില്‍ അന്വേഷിച്ചുകൊണ്ട് പുതുകാലത്തെ സാമൂഹിക ജീവിതം എത്രമാത്രം യാന്ത്രികവും സാങ്കേതിക ബദ്ധവുമായിത്തീരുന്നു എന്ന് നിശിതമായ വിചാരണകളിലൂടെ നോവല്‍ കാണിച്ചു തരുന്നു.

നഗരജീവിതത്തിന്റെ കൃത്രിമത്വങ്ങള്‍ ഗോവിന്ദവര്‍മയുടെ ജീവിതത്തെ വിരസവും യാന്ത്രികവുമാക്കി മാറ്റിയിരുന്നു. അയാളും ഗൈനക്കോളജിസ്റ്റായ ഭാര്യയും എല്‍കെജി പ്രായം കഴിഞ്ഞതോടെ എംബിബിഎസ് നേടാന്‍ വിധിക്കപ്പെട്ട മകളും ചേര്‍ന്ന് നടത്തുന്ന ഒരു ഓഫിസ് മാത്രമാണ് അയാളുടെ കുടുംബം. 76 ദിവസത്തെ മറവി രോഗം അയാള്‍ക്ക് ഒരുതരത്തില്‍ അനുഗ്രഹമായി.

എന്നാല്‍ അതിയന്നൂര്‍ ജീവിതം അയാളെ വീണ്ടെടുക്കുകയായിരുന്നു. അതിയന്നൂരില്‍ ഗോവിന്ദവര്‍മരാജ ശാരദ എന്ന മുക്കുവത്തിയുടെ ജീവന്റെ ജീവനായ അനുജന്‍ കുഞ്ഞികൃഷ്ണനായിരുന്നു. സുശീലപ്പെണ്ണിന്റെ കുഞ്ഞീഷ്‌ണേട്ടന്‍. അതിയന്നൂര്‍ ദേവീക്ഷേത്രത്തിലെ കര്‍ണാഭരണസ്ഥാനി. സിനിമാതാരം സുബൈദയുടെ പുതിയാപഌായും എ.കെ.ജി വലസംഘത്തിലെ കൂട്ടുതൊഴിലാളിയായും ഗോവിന്ദവര്‍മരാജ എന്ന കുഞ്ഞികൃഷ്ണന്റെ ജീവിതം തുടരുകയാണ്.

മരിച്ചെന്നു കരുതിയിരുന്ന ആള്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞ ബന്ധുക്കളും സുഹൃത്തുക്കളും അയാളെ വിദഗ്ധ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും വിധേയനാക്കി. എങ്കിലും ഗോവിന്ദവര്‍മരാജ കുഞ്ഞികൃഷ്ണന്റെ ജന്മത്തിലേക്കു തന്നെ തിരിച്ചുവരുന്നു.

ജീവിത പരിണാമത്തിന്റെയും പ്രയാണത്തിന്റെയും ആഖ്യാനമായ ജീവിതത്തിന്റെ പുസ്തകം 2006ലാണ് പ്രസിദ്ധീകൃതമായത്. 2011ലെ വയലാര്‍ അവാര്‍ഡടക്കം പ്രമുഖ പുരസ്‌കാരങ്ങള്‍ നേടി. പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. മൂല്യവത്തായ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിനായി മഹാത്മാഗാന്ധി സ്ഥാപിച്ച സസ്താ സാഹിത്യ മണ്ഡലാണ് ഹിന്ദിയില്‍ പ്രസിദ്ധീകരിച്ചത്. ജീവിതത്തിന്റെ പുസ്തകത്തിന്റെ ഏഴാമത്തെ പതിപ്പ് ഇപ്പോള്‍ വിപണിയില്‍ എത്തി.

ജീവിതത്തിന്റെ പുസ്തകത്തെ ഒരു നിമിത്തമാക്കിക്കൊണ്ട് ആധുനിക കേരളീയജനത അഭിമുഖീകരിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെ ഇരുപത്തിയഞ്ച് എഴുത്തുകാര്‍ വിശകലനം ചെയ്യുന്ന ഭാവിയുടെ പുസ്തകം എന്ന കൃതിയും പുറത്തിറങ്ങിയിട്ടുണ്ട്. സമകാലിക ജീവിതത്തെക്കുറിച്ചുള്ള ആധികളില്‍ നിന്ന് ഉരുവം കൊണ്ട നോവല്‍ എങ്ങനെ ഭാവിയുടെ ജീവിതപുസ്തകമാണെന്ന് jeevithathinte-pusthakamകാട്ടിത്തരുന്ന പഠനങ്ങളുടെ സമാഹാരമാണ് ഭാവിയുടെ പുസ്തകം.

ജീവിതത്തിന്റെ പുസ്തകം എന്ന നോവലിനു ശേഷം കെ.പി.രാമനുണ്ണി രചിച്ച നോവലാണ് ദൈവത്തിന്റെ പുസ്തകം. സൂഫി പറഞ്ഞ കഥതന്തപ്പറത്തെയ്യം, പ്രകാശം പരത്തുന്ന ആങ്കുട്ടികുര്‍ക്‌സ്, ചരമവാര്‍ഷികം, ജാതി ചോദിക്കുകതിരഞ്ഞെടുത്ത കഥകള്‍, ജീവിതം ഒരു ആര്‍ത്തിക്കാരന്റെ കയ്യില്‍, സൂഫി പറഞ്ഞ കഥ (തിരക്കഥ) തുടങ്ങിയവ അദ്ദേഹത്തിന്റെ മറ്റ് ശ്രദ്ധേയ കൃതികളാണ്. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുള്ള രാമനുണ്ണി ഇപ്പോള്‍ തിരൂരിലെ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ അഡ്മിനിസ്‌ട്രേറ്ററാണ്.

The post സ്വത്വാന്വേഷണത്തിന്റെ പ്രശ്‌നങ്ങളുമായി ജീവിതത്തിന്റെ പുസ്തകം appeared first on DC Books.

കനത്ത മഴ; കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

$
0
0

sea

കേരളത്തില്‍ മഴ ശക്തമായി തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തമായതിനാല്‍ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. 7 മുതല്‍ 24 സെന്റിമീറ്റര്‍ വരെ മഴയുണ്ടാകാനാണ് സാധ്യത. കടലാക്രമണത്തെ തുടര്‍ന്ന് ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ 173 കുടുംബങ്ങളെയാണ് കഴിഞ്ഞദിവസം മാറ്റിപ്പാര്‍പ്പിച്ചത്.

തിരുവനന്തപുരത്ത് വലിയതുറ, ചെറിയതുറ എന്നിവിടങ്ങളിലാണ് രൂക്ഷമായ കടലാക്രമണമുണ്ടായത്. പെരുമാതുറയിലും വലിയ തുറയിലും 110 വീടുകള്‍ തകര്‍ന്നു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആലപ്പുഴയില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തീരദേശ മേഖലയില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ചെല്ലാനം മുതല്‍ ചേര്‍ത്തല വരെയുള്ള തീരങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭം അനുഭവപ്പെടുന്നുണ്ട്. പുറക്കാട് രണ്ടു വീടുകള്‍ തകര്‍ന്നു. തീരദേശപാതയിലും വെള്ളം കയറി.

കൊല്ലം ജില്ലയിലും കടലാക്രമണം രൂക്ഷമാണ്. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ കഴിഞ്ഞ ദിവസം രാവിലെമുതല്‍ നല്ല മഴ ലഭിച്ചു.

അതേസമയം, രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ദുരന്ത നിരവാരണ വിഭാഗം അറിയിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്.

The post കനത്ത മഴ; കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു appeared first on DC Books.

ഡി സി റീഡേഴ്‌സ് ഫോറം ‘രോഹിത് വെമുല ജാതിയില്ലാത്ത മരണത്തിലേക്ക്’ചര്‍ച്ചചെയ്യുന്നു

$
0
0

Dc-readers-fപുസ്തകത്തെ പ്രണയിക്കുന്നവര്‍ക്കും പുസ്തക വായനയെ ഗൗരവമായി കാണുന്നവര്‍ക്കുമായി ഡി സി ബുക്‌സ് ഒരുക്കിയിട്ടുള്ള പ്രതിമാസ പുസ്തക ചര്‍ച്ചാവേദിയായ ഡി സി റീഡേഴ്‌സ് ഫോറം വീണ്ടുമൊരു പുസ്തകചര്‍ച്ച സംഘടിപ്പിക്കുകയാണ്. മെയ് 27ന് വൈകിട്ട് 5.30 ന് ഡി സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ഡി സി റീഡേഴ്‌സ് ഫോറം ഏറ്റവും പുതിയ പുസ്തകമായ രോഹിത് വെമുല ജാതിയില്ലാത്ത മരണത്തിലേക്ക് ചര്‍ച്ചചെയ്യും.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ദലിത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ജാതിവിവേചനത്തെയും അസമത്വത്തെയും രോഹിത് വെമുലയുടെ ജീവിതത്തിന്റെയും മരണത്തിന്റയും പശ്ചാത്തലം അടയാളപ്പെടുത്തിയ പുസ്തകമാണ് രോഹിത് വെമുല ജാതിയില്ലാത്ത മരണത്തിലേക്ക്. ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാലയിലെ രോഹിത് വെമുലയുടെ സഹപാഠികളും സുഹൃത്തുക്കളും എഴുതിയ അനുഭവങ്ങളും ഓര്‍മ്മകളുമാണ് ഈ പുസ്തകം.

അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനില്‍ രോഹിതിന്റെ സഹപ്രവര്‍ത്തകയും ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയുമായ പ്രമീള കെ പിയാണ് പുസ്തകം എഡിറ്റുചെയ്തിരിക്കുന്നത്.

വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകം ചര്‍ച്ച ചെയ്യാനും എഴുത്തുകാരുമായി സംവദിക്കാനും അവസരമൊരുക്കുന്ന ഡി സി റീഡേഴ്‌സ് ഫോറത്തില്‍ പ്രമീള കെ പി തന്റെ സമരനാനുഭവങ്ങള്‍ പങ്കുവയ്ക്കും. എം ആര്‍ രേണുകുമാര്‍ പുസ്തകം സദസ്യര്‍ക്ക് പരിചയപ്പെടുത്തും.

 

The post ഡി സി റീഡേഴ്‌സ് ഫോറം ‘രോഹിത് വെമുല ജാതിയില്ലാത്ത മരണത്തിലേക്ക്’ ചര്‍ച്ചചെയ്യുന്നു appeared first on DC Books.

‘ബാക്ക് ടു സ്‌കൂള്‍’മെയ്15 മുതല്‍ ജൂണ്‍ 15 വരെ

$
0
0

Back-to-Schoolനീണ്ട വേനലവധിക്ക് വിരാമമാവുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പുതിയ ക്ലാസുകളിലേക്ക് കയറ്റവും കിട്ടി. ചിലരാകട്ടെ സ്‌കൂളിന്റെ പടികടക്കാന്‍പോകുന്നതേയുള്ളു. പുത്തനുടുപ്പും ബാഗും പുസ്തകങ്ങളും കുടയും ഒക്കെയായി വേനലവധിയുടെ ആലസ്യംവിട്ട് സ്‌കൂളുകളില്‍ എത്താന്‍ തിടുക്കപ്പെട്ടിരിക്കുകയാവും കൊച്ചുകൂട്ടുകാര്‍. എന്നാല്‍ രക്ഷിതാക്കള്‍ക്ക് ആശങ്കയുടെ ദിനങ്ങളാണ്. കുട്ടികള്‍ക്ക് വേണ്ട ബുക്ക്, പുസ്തകം, പേന, പെന്‍സില്‍, യൂണിഫോം തുടങ്ങി എല്ലാ സാധങ്ങളും വാങ്ങണം. ഇപ്പോഴാകട്ടെ എല്ലാസാധനങ്ങള്‍ക്കും വിലകയറ്റവുമാണ്. എവിടെനിന്നാണ് കുട്ടികള്‍ക്കുവേണ്ട പഠനസാമിഗ്രികള്‍ വാങ്ങുക…?

മാതാപിതാക്കളുടെ ഇത്തരം ആശങ്കകള്‍ക്കുള്ള പരിഹാരവുമായി കോഴിക്കോട് ഹൈലൈറ്റ് മാളും ക്രോസ്‌വേഡ് ഡി സി ബുക്‌സും സംയുക്തമായി ബാക്ക് ടു സ്‌കൂള്‍ അവതരിപ്പിക്കുകയാണ്. അതായത് എല്ലാ ക്ലാസിലെയും വിദ്യാര്‍ത്ഥികള്‍ക്കുവേണ്ട പഠനസാമഗ്രികളും, ഓഫീസ് സാമഗ്രികളും ഒരുകുടക്കീഴില്‍ ലഭ്യമാക്കുകയാണ് ബാക്ക് ടു സ്‌കൂള്‍.

കോഴിക്കോട് ഹൈലൈറ്റ് മാളിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ ഒരുക്കിയിരിക്കുന്ന ബാക്ക് ടു സ്‌കൂളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി സമ്മാനകൂപ്പണുകളും ലഭിക്കും. അതില്‍ വിജയികളാകുന്നവര്‍ക്ക് വൈവിധ്യമാര്‍ന്ന സമ്മാനങ്ങളും ലഭിക്കുന്നതാണ്. മെയ് 15 ന് ആരംഭിച്ച ബാക്ക് ടു സ്‌കൂള്‍ ഇതിനകം ജനശ്രദ്ധയാകര്‍ച്ചുകഴിഞ്ഞു. ഇവിടേക്ക് കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രവാഹമാണ്.

ജൂണ്‍ 15 വരെയാണ് ഈ സുവര്‍ണ്ണാവസരമുള്ളത്.

The post ‘ബാക്ക് ടു സ്‌കൂള്‍’ മെയ്15 മുതല്‍ ജൂണ്‍ 15 വരെ appeared first on DC Books.

മിലരേപയുടെ ആശ്ചര്യജീവിതം

$
0
0

Milarepaനാടോടികഥകളും വടക്കന്‍പാട്ടുകളും, ഗുരുശിഷ്യകഥകളും, പുരാണകഥകളും കേട്ടും വായിച്ചും അറിഞ്ഞാണ് നമ്മളുടെ ഒരോ തലമുറയും വളരുന്നത്. അതുപോലെ മഹായോഗീശ്വരനായ മിലരേപ യുടെ ആശ്ചര്യജീവിതത്തെപ്പറ്റിയുള്ള നാടോടിക്കഥകള്‍ കേട്ടാണ് തിബറ്റിലെ കുട്ടികള്‍ വളരുന്നത്. അവിടുത്തെയും മറ്റ് ഏഷ്യന്‍ പീഠഭൂമികളിലെയും നിവാസികള്‍ക്ക് പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മിലരേപ ഒരു പഴങ്കഥയല്ല, എന്നും ജീവിച്ചിരിക്കുന്ന ആത്മചോദനയാണ്.

ആ മഹച്ചരിതത്തെ അത്യാകര്‍ഷകമായി മലയാളത്തിന് പരിചയപ്പെടുത്തുന്ന പുസ്തകമാണ് വിനയചൈതന്യയുടെ മിലരേപ . നാടകീയത നിറഞ്ഞ ഒരു നാടോടിക്കഥ കൂടിയാണ് ഇതിലെ ജീവിതം. ശ്രീബുദ്ധന്റെ ജീവിതവുമായി ഒട്ടേറെ സാമ്യങ്ങളുണ്ട് മിലരേപയ്ക്ക്. അമ്മയുടെ പ്രതികാരത്തിനായി ചോരച്ചാലുകള്‍ നീന്തിക്കടന്ന അദ്ദേഹം പിന്നെ എത്തുന്നത് തിബറ്റിലെ മാര്‍പയുടെ ശിഷ്യനായാണ്. അത്യന്തം ക്രൂരമെന്ന് തോന്നിപ്പിക്കുന്ന തരം ശിക്ഷണത്തിലൂടെയാണ് മാര്‍പ മിലരേപയെ പരമമായ ജ്ഞാനത്തിന് അര്‍ഹനാക്കുന്നത്.അഹങ്കാരലേശമില്ലാതെ ജീവല്‍ പ്രവാഹത്തിന്റെ ശക്തമായ ഒഴുക്കില്‌പെട്ട്, ഒരിക്കലും വഴിതെറ്റാതെ കരുണയുടെ ധ്യാനനൗകയില്‍ മാത്രം യാത്രചെയ്ത് മനുഷ്യവര്‍ഗ്ഗത്തിന്റെ വിജയ വൈജയന്തി ഉയര്‍ത്തിപ്പിടിക്കുന്നതാണ് മിലരേപ യുടെ ജീവിതമെന്ന് ഈ പുസ്തകം ഓര്‍മ്മിപ്പിക്കുന്നു.

milarepaaസ്വപ്രയത്‌നത്തിന്റെ തീവ്രത കൊണ്ട് ബുദ്ധപദത്തിലെത്തുന്ന ഒരു ദുര്‍വൃത്തന്റെ മാനസാന്തരത്തിന്റെയും കഠിനതപസ്സിന്റെയും ഹൃദയസ്പര്‍ശിയായ ആഖ്യാനമാണ് ഈ പുസ്തകം. മിലരേപയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഗുരു നിത്യചൈതന്യ യതിയാണ്. ലോകോത്തരന്മാരായ ബുദ്ധന്‍, യേശു, പ്രവാചകന്‍, അസ്സീസ്സിയിലെ ഫ്രാന്‍സിസ് തുടങ്ങിയവരുടെ കടുത്ത ത്യാഗങ്ങള്‍ പോലും മിലരേപ യുടെ ദീര്‍ഘവും നിരന്തരവുമായ ത്യാഗജീവിതത്തിന്റെ ഒരംശത്തെപ്പോലും സ്ഫുരിപ്പിക്കുന്നില്ലെന്ന് അവതാരികയില്‍ നിത്യചൈതന്യയതി അഭിപ്രായപ്പെടുന്നു.

1993ല്‍ പ്രസിദ്ധീകൃതമായ കൃതിയാണ് മിലരേപ. 2000ല്‍ കറന്റ് ബുക്‌സ് പ്രസാധനം ഏറ്റെടുത്തു. 2010ലാണ് ആദ്യ ഡി സി ബുക്‌സ് പതിപ്പ് പുറത്തിറങ്ങുന്നത്. ഇപ്പോള്‍ മിലരേപ യുടെ രണ്ടാം ഡി സി പതിപ്പാണ് വിപണിയിലുള്ളത്. നടരാജഗുരുവിന്റെ ശിഷ്യനും നിത്യചൈതന്യയതിയില്‍ നിന്ന് വാനപ്രസ്ഥ സന്ന്യാസദീക്ഷയും കൈക്കൊണ്ട അത്യാശ്രമിയും പരിവ്രാജകനുമായ വിനയചൈതന്യ ഇംഗ്ലീഷ്, മലയാളം, കന്നഡ ഭാഷകളില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.

The post മിലരേപയുടെ ആശ്ചര്യജീവിതം appeared first on DC Books.

സി വി രാമന്‍പിള്ളയുടെ ജന്മവാര്‍ഷികം

$
0
0

19മലയാളത്തിന്റെ വാള്‍ട്ടര്‍ സ്‌കോട്ട് എന്നറിയപ്പെടുന്ന സി വി രാമന്‍പിള്ള 1858 മെയ് 19ന് തിരുവനന്തപുരത്ത് കോച്ചുകണ്ണച്ചാര്‍ വീട്ടില്‍ ജനിച്ചു. അച്ഛന്‍ പനവിളാകത്ത് നീലകണ്ഠപ്പിള്ളയും അമ്മ പാര്‍വതിപ്പിള്ളയുമായിരുന്നു. തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ ജോലിക്കാരായിരുന്നു അച്ഛനും അമ്മയും.

1881ല്‍ ബിഎ പാസായി. നാട് വിട്ട് ഹൈദരാബാദിലേക്ക് പോയി. ‘കേരള പേട്രിയറ്റ്’ എന്നൊരു പത്രം കുറച്ചു കാലം നടത്തിയിരുന്നു. ഹൈക്കോടതിയില്‍ ചെറിയൊരു ജോലി കിട്ടിയതിനെ തുടര്‍ന്ന് നിയമപഠനത്തിന് ലോ കോളേജില്‍ ചേര്‍ന്നു. അതും പ്ലീഡര്‍ പരീക്ഷയും ഒന്നും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഹൈക്കോടതിയില്‍ ശിരസ്തദാറായി ഉയരുകയും പിന്നീട് 1905ല്‍ ഗവണ്മെന്റ് പ്രസ്സില്‍ സൂപ്രണ്ടായി ജോലിയില്‍ നിന്ന് വിരമിക്കുകയും ചെയ്തു.

1918ല്‍ തിരുവിതാംകൂര്‍ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അദ്ധ്യക്ഷനായി. പരീക്ഷാ ബോര്‍ഡ് മെമ്പറായി കുറച്ചു കാലം ജോലി ചെയ്തു. മലയാളിസഭയില്‍ പ്രവര്‍ത്തിച്ചു. ‘മലയാളി’, ‘മിതഭാഷി’, ‘വഞ്ചിരാജ്’ എന്നീ പത്രികകളുടെ പിന്നിലും പ്രവര്‍ത്തിച്ചു. മലയാളീ മെമ്മോറിയലിനു പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികളിലൊന്ന് സി.വിയുടേതായിരുന്നു.

മാര്‍ത്താണ്ഡവര്‍മ്മ (1891), ധര്‍മ്മരാജാ (1913), രാമരാജ ബഹദൂര്‍ (1918), ‘കൈമളശ്ശന്റെ കടശ്ശിക്കളി’, ‘ചെറതേന്‍ കൊളംബസ്’, ‘പാപിചെല്ലണടം പാതാളം’, ‘കുറുപ്പിന്റെ തിരിപ്പ്’, ‘ബട്ട്‌ലര്‍ പപ്പന്‍’, ‘വിദേശീയ മേധാവിത്വം’ തുടങ്ങിയവയാണ് പ്രധാന രചനകള്‍.മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാ, രാമരാജ ബഹദൂര്‍ എന്നീ നോവലുകളെ ചേര്‍ത്ത് സി.വി.യുടെ ചരിത്രാഖ്യായികകള്‍ എന്ന് വിളിക്കുന്നു. 1922 മാര്‍ച്ച് 21ന് അന്തരിച്ചു.

The post സി വി രാമന്‍പിള്ളയുടെ ജന്മവാര്‍ഷികം appeared first on DC Books.


ഈജിപ്ത് എയറിന്റെ വിമാനം കാണാതായി

$
0
0

air69 പേരുമായി പാരീസില്‍ കയ്‌റോയിലേക്കു പോകുകയായിരുന്ന ഈജിപ്ത് എയറിന്റെ വിമാനം എംഎസ് 804 കാണാതായി. 59 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് സംഭവമെന്നും ഈജിപ്തിന്റെ വ്യോമാതിര്‍ത്തിയില്‍ കടക്കുന്നതിനുമുമ്പ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നുവെന്ന് ഈജിപ്ത് എയര്‍ അധികൃതര്‍ ട്വീറ്റ് ചെയ്തു. വിശദവിവരങ്ങള്‍ അറിവായിട്ടില്ല.

The post ഈജിപ്ത് എയറിന്റെ വിമാനം കാണാതായി appeared first on DC Books.

ആചാര്യ നരേന്ദ്രഭൂഷണിന്റെ ജന്മദിനാഘോഷം മെയ് 22 മുതല്‍ 29 വരെ

$
0
0

Acharya-Narendraഅന്തരിച്ച വേദപണ്ഡിതന്‍ ആചാര്യ നരേന്ദ്രഭൂഷണിന്റെ എഴുപത്തൊമ്പതാം ജന്മദിനാഘോഷം വിവിധ സാംസ്‌കാരിക പരിപാടികളോടെ ചെങ്ങന്നൂര്‍ വൈദിക ഗുരുകുലത്തില്‍ നടക്കും. വേദപാരായണ യജ്ഞം, പ്രഭാഷണങ്ങള്‍, സംഗീതസന്ധ്യ, പുസ്തക പ്രകാശനം എന്നിവ ഇതോടനുബന്ധിച്ച് നടക്കും.

മെയ് 22 രാവിലെ പത്തരയ്ക്ക് സ്വാമി തുരീയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാറാണ്. വൈകിട്ട് അഞ്ചുമണിക്ക് ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരിയുടെ സാമവേദപാരായണവും പ്രഭാഷണവും നടക്കും. ഏഴരക്ക് പ്രശസ്ത ബാവുള്‍ ഗായിക പാര്‍വതി ബാവുള്‍ സംഗീതസന്ധ്യ അവതരിപ്പിക്കും.

ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ഡോ. രാജീവ് ഇരിങ്ങാലക്കുട, ഒ.എസ്.ഉണ്ണികൃഷ്ണന്‍, ഡോ.എം.ജി.ശശിഭൂഷണ്‍, ഡോ. സി.വി.രാജന്‍ പിള്ള, ഡോ. പോള്‍ മണലില്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തും.

29ന് വൈകിട്ട് ചേരുന്ന സമാപന സമ്മേളനം വാഴൂര്‍ തീര്‍ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീര്‍ഥപാദര്‍ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. ടി.പി.ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തും. മഹര്‍ഷി ദയാനന്ദ പുരസ്‌കാരം എ.വി.രാധാകൃഷ്ണ വൈദിക്കിന് സമര്‍പ്പിക്കും.

The post ആചാര്യ നരേന്ദ്രഭൂഷണിന്റെ ജന്മദിനാഘോഷം മെയ് 22 മുതല്‍ 29 വരെ appeared first on DC Books.

കേരളം ഏതുമുന്നണി ഭരിക്കുമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം

$
0
0

vote-pollsലോകമെങ്ങുമുള്ള മലയാളികള്‍ അത്യാകാംക്ഷാപൂര്‍വം കാത്തിരുന്ന വിധിനിര്‍ണയത്തിന്റെ സമ്പൂര്‍ണ ഫലത്തിലേക്ക് ഇനി ഏതാനും മണിക്കൂറുകളുടെ ദൂരം മാത്രം. കൃത്യം എട്ടു മണിക്ക് തന്നെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. പോസ്റ്റല്‍ ബാലറ്റുകള്‍ ആണ് ആദ്യം എണ്ണിയത്. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫിന് അനുകൂലം. പത്തു മണിയോടെ തന്നെ അടുത്ത അഞ്ചു വര്‍ഷം കേരളം ആര്‍ക്കൊപ്പമാണെന്ന് അറിയാനാവും. ഉച്ചക്കു മുമ്പ് മുഴുവന്‍ ഫലങ്ങളും പുറത്തുവരും.

80 കേന്ദ്രങ്ങളില്‍ ആണ് വോട്ടെണ്ണല്‍. ഏഴരയോടെ തന്നെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമുകള്‍ തുറന്നു. വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൊലീസിനു പുറമെ സി.ഐ.എസ്.എഫിനെയും വ്യാപകമായി വിന്യസിച്ചിട്ടുണ്ട്.

പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫ് ലീഡു നില കൈവരിച്ചിരുന്നു. എന്നാല്‍, ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന കാഴ്ചയായിരുന്നു. വീണ്ടും എല്‍.ഡി.എഫ് വ്യക്തമായ ലീഡിലേക്ക് കയറി. എന്‍.ഡി.എ അക്കൗണ്ട് തുറക്കുമെന്നതിന്റെ സൂചനകള്‍ നല്‍കി നേമത്ത് തുടക്കം മുതല്‍ ഒ.രാജഗോപാല്‍ മുന്നില്‍ നില്‍ക്കുകയാണ്.

140 മണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ആകെ 26019284 വോട്ടര്‍മാരില്‍ 20125321 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത് (77.35 ശതമാനം പോളിങ്). ഇതില്‍ 10575691 സ്ത്രീകളും 9549629 പുരുഷന്മാരുമുണ്ട്. സംസ്ഥാന ചരിത്രത്തിലെ നാലാമത്തെ ഉയര്‍ന്ന പോളിങ് ശതമാനമായിരുന്നു ഇത്തവണത്തേത്.

ഇടതുമുന്നണി അധികാരത്തിലേറുമെന്ന എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നെങ്കിലും ആരും വിജയപ്രതീക്ഷ കൈവിട്ടിട്ടില്ല. സര്‍വേകള്‍ ഇടതുമുന്നണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍, തുടര്‍ഭരണം ഉണ്ടാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു.ഡി.എഫ്. അക്കൗണ്ട് തുറക്കുമെന്നുതന്നെയാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.

The post കേരളം ഏതുമുന്നണി ഭരിക്കുമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം appeared first on DC Books.

സുഭാഷ് ചന്ദ്രന്റെ രണ്ട് കഥാസമാഹാരങ്ങള്‍ക്ക് പുതിയ പതിപ്പ്

$
0
0

Subhash-Chandranസമയം എന്ന പ്രമേയത്തെ ആസ്പദമാക്കി രചിച്ച ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം  എന്ന ചെറുകഥാസമാഹാരത്തിലൂടെയാണ് സുഭാഷ് ചന്ദ്രന്റെ രംഗപ്രവേശം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആ കൃതിയ്ക്ക് ശേഷം അദ്ദേഹം രചിച്ച കഥകളാണ് പറുദീസാനഷ്ടം, തല്പം എന്നീ സമാഹാരങ്ങളിലൂടെ വായനാലോകം ആസ്വദിച്ചതും ഏറ്റെടുത്തതും. ഈ രണ്ട് പുസ്തകങ്ങളുടെയും പുതിയ പതിപ്പുകള്‍ ഇപ്പോള്‍ പുറത്തിറങ്ങി.

parudeesanashtamസ്ഥലം കേന്ദ്രപ്രമേയമായി വരുന്ന പത്തു കഥകളാണ് പറുദീസാനഷ്ടം എന്ന സമാഹാരത്തിനായി സുഭാഷ് ചന്ദ്രന്‍ തിരഞ്ഞെടുത്തത്. തല്പം എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മൂന്ന് രചനകളും സമകാലിക മലയാളി സ്ത്രീയുടെ ദുരവസ്ഥകളെ ധ്യാനപൂര്‍വ്വം നോക്കിക്കാണുന്നതാണ്. 2001ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പറുദീസാനഷ്ടത്തിന്റെ എട്ടാം പതിപ്പും 2006ല്‍ പ്രസിദ്ധീകരിച്ച തല്പത്തിന്റെ ആറാം പതിപ്പുമാണ് ഇപ്പോള്‍ ആസ്വാദകസമക്ഷം എത്തിയിരിക്കുന്നത്.

ഉരുളക്കിഴങ്ങ് തിന്നുന്നവര്‍, പറുദീസാനഷ്ടം, അമേരിക്ക, സന്മാര്‍ഗ്ഗം, പുത്രകാമേഷ്ടി, ഏഴാം ഖണ്ഡികയില്‍ ഒരു കടങ്കഥ തുടങ്ങി മലയാളി സമൂഹം പലപ്പോഴായി ചര്‍ച്ച ചെയ്ത കഥകള്‍ പറുദീസാനഷ്ടം എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുന്നു. മനുഷ്യന് ഒരു ആമുഖം എന്ന നോവലിന്റെ ഒന്നാമധ്യായവും പൂര്‍ണ്ണതയുള്ള ഒരു കഥയായി പറുദീസാനഷ്ടം എന്ന സമാഹാരത്തില്‍ വായിക്കാം. മനുഷ്യന് നഷ്ടപ്പെട്ടതും നഷ്ടപ്പെടാനിരിക്കുന്നതുമായ പലതരം ഇടങ്ങളെ കാണിച്ചു തരുന്ന കൃതിയാണ് പറുദീസാനഷ്ടം

ആണ്‍മലയാളി കല്പന ചെയ്ത് ഭരിച്ചു വരുന്ന രതിസാമ്രാജ്യവും പെണ്‍മലയാളികള്‍ കീഴടങ്ങി ജീവിച്ചു തീര്‍ക്കുന്നthalpam സതിസാമ്രാജ്യവുമാണ് തന്റെ തല്പം എന്ന കഥാസമാഹാരത്തിന്റെ പ്രമേയധാര എന്ന് സുഭാഷ്ചന്ദ്രന്‍ പറയുന്നു. സതിസാമ്രാജ്യം, തല്പം, ഗുപ്തം: ഒരു തിരക്കഥ എന്നിവ മൂന്നും വായനക്കാരുടെ മനസ്സിനെ അസ്വസ്ഥമാക്കുന്ന രചനകളാണ്.

ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം,  ബ്ലഡി മേരി തുടങ്ങിയ സുഭാഷ് ചന്ദ്രന്റെ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചത് ഡി സി ബുക്‌സ് ആണ്. സുഭാഷ ചന്ദ്രന്റെ മുഴുവന്‍ കഥകളും സമാഹരിച്ച പുസ്തകമാണ്കഥകള്‍: സുഭാഷ് ചന്ദ്രന്‍. ആദ്യനോവലായ മനുഷ്യന് ഒരു ആമുഖത്തിലൂടെ അദ്ദേഹത്തിന് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു. ഓടക്കുഴല്‍ പുരസ്‌കാരം, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ്, ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരം, ബഷീര്‍ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

 

The post സുഭാഷ് ചന്ദ്രന്റെ രണ്ട് കഥാസമാഹാരങ്ങള്‍ക്ക് പുതിയ പതിപ്പ് appeared first on DC Books.

കേരളത്തില്‍ എല്‍ഡിഎഫ് തരംഗം

$
0
0

LDF-Tharangamകേരളത്തില്‍ വ്യക്തമായ മുന്നേറ്റം കുറിച്ചുകൊണ്ട് ഇടതുമുന്നണി അധികാരത്തിലേക്ക്. കെ.ബാബു, പി.കെ.ജയലക്ഷ്മി, ഷിബു ബേബി ജോണ്‍, കെ.പി.മോഹനന്‍, എന്‍.ശക്തന്‍ തുടങ്ങി മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ജനം ഇടത്തേക്ക് ചാഞ്ഞപ്പോള്‍  നേമം മണ്ഡലം പിടിച്ചെടുത്തും മഞ്ചേശ്വരത്ത് കേവലം 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ടും നിരവധി മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയും  എന്‍.ഡി.എ കരുത്ത് തെളിയിച്ചു.

91 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ്, 47 മണ്ഡലങ്ങളില്‍ യു.ഡി.എഫ്, എന്‍.ഡി.എ 1 എന്നിങ്ങനെയാണ് ലീഡ് നില.  പൂഞ്ഞാറില്‍ പി.സി.ജോര്‍ജ്ജ് മുന്നിട്ടുനില്‍ക്കുന്നു. മാധ്യമ പ്രവര്‍ത്തകനായ നികേഷ്‌കുമാര്‍ പരാജയപ്പെട്ടപ്പോള്‍ വീണാ ജോര്‍ജ്ജ് ആറന്മുളയില്‍ വിജയിച്ചു.

തെക്കന്‍ ജില്ലകളിലാണ് അതിശക്തമായ എല്‍.ഡി.എഫ് മുന്നേറ്റം. കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ മാത്രമായി യു.ഡി.എഫ് മേധാവിത്വം. കെ. സുധാകരന്‍, പാലോട് രവി, സെല്‍വരാജ്, എ.ടി. ജോര്‍ജ്, ശരത്്ചന്ദ്രപ്രസാദ്, ജോസഫ് വാഴയ്ക്കന്‍, ശൂരനാട് രാജശേഖരന്‍, വര്‍ക്കല കഹാര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ തോറ്റു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ വന്‍ ഭൂരിപക്ഷം നേടിയപ്പോള്‍ കെ.എം. മാണിയുടെയും സി.എഫ്. തോമസിന്റെയും ഭൂരിപക്ഷം കുറഞ്ഞു.

തൃശൂര്‍, കൊല്ലം ജില്ലകളില്‍ യു.ഡി.എഫിനു സമ്പൂര്‍ണ്ണ തോല്‍വി. കേരളരാഷ്ട്രീയത്തില്‍ ആര്‍.എസ്.പിയുടെ പ്രസക്തി ഇല്ലാതാക്കും വിധമുള്ള ജനവിധിയാണ് വരുന്നത്. യു.ഡി.എഫില്‍ നില്‍ക്കുന്ന ജനതാദള്‍ വിഭാഗത്തിനും സീറ്റ് ഒന്നും നേടാനായില്ല. എല്‍.ഡി.എഫിലെ ജനാധിപത്യ കേരളാ കോണ്‍ഗ്രസും എല്ലാ സീറ്റിലും പരാജയപ്പെട്ടു.

The post കേരളത്തില്‍ എല്‍ഡിഎഫ് തരംഗം appeared first on DC Books.

കേരളം ചുവപ്പണിയുന്നു

$
0
0

ldfനിയമസഭാതിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കം. തിരുവമ്പാടി, വര്‍ക്കല, നെയ്യാറ്റിന്‍കര, കഴക്കൂട്ടം, എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു. 80 സീറ്റുകളിലധികം എല്‍ഡിഎഫ് മുന്നില്‍ നില്‍ക്കുകയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഇടതുമുന്നണിയുടെ കുതിപ്പ്.

എറണാകുളം കോട്ടയം എന്നീ ജില്ലകള്‍ ഒഴികെ മറ്റെല്ലാജില്ലകളിലും ഇടതുമുന്നണിയാണ് മുന്നില്‍. നേമത്ത് മാത്രമാണ് എന്‍ഡിഎയ്ക്ക് അകൗണ്ട് തുറക്കാനായത്.

The post കേരളം ചുവപ്പണിയുന്നു appeared first on DC Books.

യു.ഡി.എഫ് ജീര്‍ണ്ണതയ്‌ക്കെതിരെയുള്ള വിധിയെഴുത്ത്: പിണറായി

$
0
0

pinarayi-vijayanയുഡിഎഫിന്റെ ജീര്‍ണതയ്‌ക്കെതിരായ വിധിയെഴുത്താണു കേരളത്തില്‍ നടന്നതെന്ന് പിണറായി വിജയന്‍. ശ്രദ്ധേയമായ വിജയമാണ് കേരളത്തില്‍ എല്‍ഡിഎഫിന് ജനങ്ങള്‍ സമ്മാനിച്ചിരിക്കുന്നത്.

വര്‍ഗീയ, വിധ്വംസക ശക്തികളെ പൂര്‍ണമായി  നിരാകരിക്കാനാണ് കേരളം തീരുമാനിച്ചത്. അവരെ അക്കൗണ്ട് തുറക്കാന്‍ സഹായിച്ചത് യുഡിഎഫും കോണ്‍ഗ്രസുമാണെന്ന് നേമത്തെ വോട്ടിങ് നില ചൂണ്ടിക്കാണിച്ച് അദ്ദേഹം പറഞ്ഞു.

The post യു.ഡി.എഫ് ജീര്‍ണ്ണതയ്‌ക്കെതിരെയുള്ള വിധിയെഴുത്ത്: പിണറായി appeared first on DC Books.


സുരേന്ദ്രന്‍ തോറ്റത് 89 വോട്ടുകള്‍ക്ക്

$
0
0

surendran
ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടത് 89 വോട്ടുകള്‍ക്ക്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്.

അപരന്‍ പിടിച്ച വോട്ട് ഇവിടെ നിര്‍ണ്ണായകമായാതാണ് പ്രാഥമിക വിവരം. റീകൗണ്ടിങ് നടന്നു.

The post സുരേന്ദ്രന്‍ തോറ്റത് 89 വോട്ടുകള്‍ക്ക് appeared first on DC Books.

ശങ്കരന്‍ നമ്പൂതിരിക്ക് സ്വാതി സംഗീത കലാനിധി പുരസ്‌കാരം

$
0
0

sankaran nampoothiri
പ്രസിദ്ധ ശാസ്ത്രീയ സംഗീത സാമ്രാട്ട് പ്രണവം ശങ്കരന്‍ നമ്പൂതിരിക്ക് നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയ ഏര്‍പ്പെടുത്തിയ സ്വാതി സംഗീത കലാനിധി പുരസ്‌കാരം. വുഡ്‌സൈഡ് പെര്‍ഫോര്‍മന്‍സ് ആര്‍ട്‌സ് സെന്ററില്‍ നടന്ന ചടങ്ങില്‍ വച്ചാണ് പ്രസിഡന്റ് രാജേഷ് നായര്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ച ശേഷം പുരസ്‌കാരം സമ്മാനിച്ചത്.

കര്‍ണാടക സംഗീത ശാഖയില്‍ ശങ്കരന്‍ നമ്പൂതിരി കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം നല്‍കിയത്. അമേരിക്കയില്‍ തുടര്‍ച്ചയായി മികച്ച ശാസ്ത്രീയ സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്ന മലയാളി കലാകാരന്മാരില്‍ ഏറ്റവും പ്രമുഖന്‍ ശങ്കരന്‍ നമ്പൂതിരി ആണെന്ന് ജോയിന്റ് സെക്രട്ടറി രവിശങ്കര്‍ മേനോന്‍ അഭിപ്രായപ്പെട്ടു.

വയലിന്‍ വിദുഷി സന്ധ്യ ശ്രീനാഥിനും മൃദംഗം വിദ്വാന്‍ വിനോദ് സീതാരാമനും വാദ്യ കലാ ഭാരതി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. തുടര്‍ന്ന് ശങ്കരന്‍ നമ്പൂതിരി സംഗീത കച്ചേരി അവതരിപ്പിച്ചു.

The post ശങ്കരന്‍ നമ്പൂതിരിക്ക് സ്വാതി സംഗീത കലാനിധി പുരസ്‌കാരം appeared first on DC Books.

സായ് പല്ലവി ഡോക്ടറായി

$
0
0

sai pallavi
അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ മലര്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ സായ് പല്ലവി ഡോക്ടറായി. സിനിമയിലല്ല… ജീവിതത്തില്‍ തന്നെ. ജോര്‍ജിയയില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായിരുന്ന സായ് പല്ലവി പഠനം പൂര്‍ത്തിയാക്കി.

വൈദ്യശാസ്ത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയെന്ന് സായ് പല്ലവി ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ കുറിച്ചു. ബിരുദദാന ചടങ്ങില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തു. ഡോക്ടറായ ശേഷം സായ് പല്ലവി അഭിനയരംഗം വിടുമോ അതോ ജോലിക്കൊപ്പം അഭിനയത്തില്‍ തുടരുമോ എന്ന് വ്യക്തമല്ല.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കലി എന്ന എന്ന ചിത്രത്തിലും സായ് പല്ലവി അഭിനയിച്ചിട്ടുണ്ട്.

The post സായ് പല്ലവി ഡോക്ടറായി appeared first on DC Books.

മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച ത്രില്ലില്‍ ജൂഡ് ആന്റണി

$
0
0

jude
സംവിധായകനായി അരങ്ങേറ്റം കുറിച്ച് നടനായി മാറിയ ജൂഡ് ആന്റണി ജോസഫ് വലിയ സന്തോഷത്തിലാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതാണ് ജൂഡിന്റെ സന്തോഷത്തിന് കാരണം. എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കുന്ന ഫേസ്ബുക്കിലൂടെ ജൂഡ് ഈ ആഹ്ലാദവും പങ്കുവെച്ചു.

പത്താം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ഒരു സിനിമാ നടനായാല്‍ കൊള്ളാം എന്ന് ശക്തമായി തോന്നി തുടങ്ങിയത്. എന്റെ ഈ കോലം വച്ച് അതിന് സാധ്യത വളരെ കുറവാണെന്ന് അന്നേ എനിക്ക് മനസിലായി. അപ്പോഴാണ് ദിലീപേട്ടന്‍ സഹസംവിധായകന്‍ ആയി തുടങ്ങി നടനായ ചരിത്രം ഞാന്‍ വായിച്ചത്. ബള്‍ബ് കത്തി. എന്റെ ലക്ഷ്യം ഞാന്‍ ഉറപ്പിച്ചു. സഹസംവിധായകന്‍ ആകുക. പിന്നെ പിന്നെ ലക്ഷ്യം കടുത്തു. സംവിധായകന്‍ ആകുക എന്നായി. ദൈവം കൈ പിടിച്ചു എന്നെ ഒരു സംവിധായകനാക്കി. അങ്ങനെ ഇരിക്കുമ്പോ ദാണ്ടേ ദൈവം മറ്റേ കൈ നീട്ടുന്നു. അതെ.. ഇന്നലെ ആ കൈ എന്നെ മഹാനടന്‍ മമ്മൂക്കയുടെ കൂടെ അഭിനയിപ്പിച്ചു. എന്റെ ജോടിയായി ഞാന്‍ ഏറെ ബഹുമാനിക്കുന്ന കലാകാരി മമ്ത മോഹന്‍ദാസും. പണ്ട് താപ്പാനയുടെ ലോകേഷനില്‍ വച്ചാണ് ഞാന്‍ മമ്മൂക്കയെ ജീവിതത്തില്‍ ആദ്യമായി നേരില്‍ കണ്ട് സംസാരിക്കുന്നത്. ഇന്നലെ അതെ സംവിധായകന്‍ ജോണി ചേട്ടന്റെ പുതിയ സിനിമ തോപ്പില്‍ ജോപ്പന്റെ സെറ്റില്‍ വച്ച് ആദ്യമായി ഒന്നിച്ചഭിനയിച്ചു. നന്ദി ജോണി ചേട്ടാ. മമ്മൂക്ക.. അടുത്ത ഷെഡ്യൂളിനായി ഞാന്‍ കട്ട WAITING!!!

The post മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച ത്രില്ലില്‍ ജൂഡ് ആന്റണി appeared first on DC Books.

റീഡിംഗ് ഫെസ്റ്റിവലില്‍ കവി മധുസൂദനന്‍ നായര്‍ എത്തുന്നു

$
0
0

dUBAI--lulu
ദുബായ് അല്‍ ക്വുസയിസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സംഘടിപ്പിച്ചിരിക്കുന്ന ലുലു ഡി സി ബുക്‌സ് റീഡിങ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ മലയാളത്തിന്റെ പ്രിയകവി പ്രൊഫ. വി.മധുസൂദനന്‍ നായര്‍ ദുബായിയില്‍. മെയ് 20ന് വൈകിട്ട് 8 മണിക്ക് സംഘടിപ്പിച്ചിരിക്കുന്ന മീറ്റ് ദി ഫെയ്മസ് പൊയറ്റ് എന്ന പരിപാടിയിലാണ് മധുസൂദനന്‍ നായര്‍ പങ്കെടുക്കുന്നത്.

മീറ്റ് ദി ഫെയ്മസ് പൊയറ്റ് എന്ന പരിപാടിയിലാണ് കവി പങ്കെടുക്കുന്നത്. ലുലു ഡി സി ബുക്‌സ് റീഡിങ് ഫെസ്റ്റിവലില്‍ എത്തുന്ന അദ്ദേഹം സദസ്യരുമായി സംവദിക്കുകയും എഴുത്തനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യും.

നടവഴിയിലെ നേരുകള്‍ എന്ന ആത്മകഥാപരമായ നോവലിലൂടെ ശ്രദ്ധേയയായ എഴുത്തുകാരി ഷെമി മെയ് 19ന് റീഡിംഗ് ഫെസ്റ്റിവലില്‍ എത്തിയിരുന്നു. പ്രവാസി വായനാസമൂഹം മികച്ച സ്വീകരണമാണ് അവര്‍ക്ക് നല്‍കിയത്.

മെയ് 21ന് വൈകിട്ട് ആറരയ്ക്കു ‘പ്രവാസത്തിന്റെ പുതുമൊഴികള്‍’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. യുഎഇയിലെ എഴുത്തുകാരും വായനക്കാരും പങ്കെടുക്കും. 25നു രാവിലെ ഒന്‍പതിന് ഇംഗ്ലിഷ് ബാലസാഹിത്യകാരി അഞ്ജലി വസ്വാനി കുട്ടികളുമായി സംവദിക്കും. റീഡിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് പുസ്തക പ്രകാശനം, സംവാദം, ചര്‍ച്ച, മുഖാമുഖം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

യുഎഇയിലെ എഴുത്തുകാരുടേതടക്കം വിവിധ വിഭാഗങ്ങളിലെ ഏറ്റവും മികച്ച 10,000ത്തോളം മലയാളം, ഇംഗ്ലിഷ് പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പനക്കുമായി സജ്ജീകരിച്ചിട്ടുണ്ട്. പ്രവാസലോകത്തിന് വായനയുടെ പുതുവസന്തമൊരുക്കിക്കൊണ്ട് ലുലു ഡി സി ബുക്‌സ് റീഡിങ് ഫെസ്റ്റിവല്‍ മെയ് 28 വരെ തുടരും.

The post റീഡിംഗ് ഫെസ്റ്റിവലില്‍ കവി മധുസൂദനന്‍ നായര്‍ എത്തുന്നു appeared first on DC Books.

Viewing all 31623 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>